Thursday, December 29, 2011

New Year resolution

New Year's resolution എടുക്കാന്‍ നേരമായി.. ബ്രേക്ക്‌ ചെയ്യാനും ....

Mysore ജീവിത കാലം.. ഞാനും റൂമിയും കൂടെ new year resolution എടുത്തു. എല്ലാ ദിവസവും രാവിലെ അഞ്ചരയ്ക്ക് എഴുന്നേല്‍ക്കും, നടക്കാന്‍ പോകും. രാവിലെ എട്ടു മണിവരെ കിടന്നുറങ്ങുന്ന, വ്യായാമം ഒന്നും ചെയ്യാത്ത ഞങ്ങള്‍ ആണ് തീരുമാനം എടുത്തത്‌ ..

ജനുവരി 1. സമയം രാവിലെ 5:30

എന്റെ മൊബൈലില്‍ അലാറം അടിക്കുന്നു.. ഉറക്കപ്പിച്ചില്‍ കണ്ണൊക്കെ തിരുമി സമയം നോക്കി. അപ്പുറത്തെ റൂമില്‍ അനക്കം ഒന്നും ഇല്ല .. പുള്ളിക്കാരി നല്ല ഉറക്കം. അര മണിക്കൂര്‍ നടത്തമല്ലേ.. ആര് മണിക്ക് എഴുനെല്‍ക്കം ..അലാറം ഓഫ്‌ ചെയ്തു വീണ്ടും കിടന്നു. അംബി എന്നെ വിളിച്ചില്ല.. ഞാനും..പതിവ് പോലെ എട്ടു മണിക്ക് എഴുന്നേറ്റു. ഒന്നാം ദിവസം തന്നെ മുടക്കം.

ആഴ്ച ഒന്ന് കഴിഞ്ഞു . ഒരു ദിവസം പോലും നേരത്തെ എണീറ്റില്ല. നടക്കാന്‍ പോയും ഇല്ല. പിന്നീടോരിക്കെ അംബി പറഞ്ഞു . "നമ്മള്‍ ഇതുവരെ നടക്കാന്‍ പോയില്ല.".

"ഇല്ല അംബി, ഞാന്‍ എല്ലാ ദിവസവും നടക്കാന്‍ പോവുന്നത് സ്വപ്നം കാണാറുണ്ട്. രാവിലെ കാണുന്ന സ്വപ്നം, ഫലം ചെയ്യുംന്ന പറയരു ".

"നീ ഒറ്റയ്ക്ക പോകുന്നെ? കൂടെ ഞാന്‍ ഉണ്ടോ ? "

"പിന്നെ എനിക്ക് ഒറ്റക് പോകാന്‍ മടിയ. അമ്ബിം ഉണ്ട് കൂടെ ".

"അപ്പൊ നമ്മുടെ നടപ്പ് മുടങ്ങിയിട്ടില്ല ... "

ഇപ്പോഴും new year resolutions സ്വപ്നത്തില്‍ മാത്രം. ഈ സംസാരം ഒക്കെ ഇപ്പൊ ഓര്‍ക്കുമ്പോ ചിരി വരുന്നു.. ഇത്രേം പൊട്ടത്തരം പറയാന്‍ പറ്റിയല്ലോ എന്നോര്‍ത്ത്


PS : ഇങ്ങനെ ഒരു പേജ് എനിക്കുണ്ടായിരുന്നു എന്ന് ഞാന്‍ തന്നെ ഓര്‍ക്കാന്‍ വേണ്ടി പോസ്റ്റ്‌ ചെയ്തത്. എന്റെ പ്ലുസില്‍ നിന്നും ..

Wednesday, July 20, 2011

Marriage and Economics

Even before reading the article that published in Business Line on “Economics of marriage, ‘my little stupid brain’ had begun chanting on it. When the article spoke about the competitive advantage and economics of sex within marriage I was more interested in the employment opportunities that each marriage or any other similar ceremony generates, and on the purchasing power that gets transferred from one party to another, in Indian scenario, to a large extends, from the bride’s family to the groom’s and the conspicuous consumption pattern arose during those seasons.


I feel, in the current scenario, each marriage is a period of emergency for the family. I mean financial crisis. I have seen many middle class parents, who had to sell of their property to get the girl off , or have to opt for loans to meet the dowry and other expenses. This trend is pretty evident in the middle and lower strata of the society. The girl who comes in bring purchasing power and who go out leaves behind her a huge liability. In the lower strata where the disposable income is meager, the boy’s marriage is one occasion for acquiring , electronic, automobile and other consumer durables. And in many cases, the girl’s family has to fund for the wedding expenses at the groom’s side.


People say, marriages happen in heaven. I can't comment on that. But I would say, the this institution begins in a bubble formed out of prestige, show offs and bank loans. Marriage is a prestige issue for many, forcing them to copy the extravagant pattern followed at the upper side of pyramid. Now a days I can see even guys opting for loans to fund their marriage!!!! Its unfortunate to see or experience the priorities being shifted... to money power than to the mutual understanding, love and respect. Money is the basis of love especially in arranged marriages. You yearn for money and then for a partner. And ultimately it ends up as a ceremony that merchants,banks and money lenders celebrate.



PS: I am not generalizing. But this is what i have observed from my surrounding. Exceptions are there.

Wednesday, April 6, 2011

ഒരു കറി വയ്പ്പിന്റെ ഓര്‍മ്മയ്ക്ക്‌

ഇന്ന് ലഞ്ച് കഴിക്കുന്നതിനിടയ്ക്ക് പഴയ കുക്കിംഗ്‌ അനുഭവങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ചേന കറി വച്ച കാര്യംഓര്‍മ്മ വന്നത്. മൈസൂരില്‍ ഞാനും എന്റെ റൂമി നിഷയും ആയിരുന്നു മിക്കവാറും ദിവസം കുക്കിംഗ്‌ചെയ്തിരുന്നത്. മറ്റുള്ളവര്‍ പുറത്തു നിന്ന് കഴികുകയാണ് പതിവ്. ഞാനും നിഷയും ആണെങ്കില്‍ മാര്‍ക്കറ്റില്‍പോയാല്‍ ആര്‍ക്കൊക്കെയോ ചക്കക്കൂട്ടാന്‍
കിട്ടിയ പോലെയാണ് .. എല്ലായിടത്തും കേറി ഇറങ്ങി, മാര്‍ക്കറ്റ്‌ മുഴുവന്‍ വാങ്ങാന്‍ പറ്റുമെങ്കില്‍ അതും ചെയ്യും. പിനീടുള്ള ദിവസങ്ങളില്‍ കുക്ക് ചെയാന്‍ സമയം പോലും കിട്ടില്ല. അവസാനം ഇതെല്ലം കൂടി വാരി കളയേണ്ടി വരും . അങ്ങനെ ഒരു മാര്‍ക്കറ്റ്‌ വിസിറ്റില്‍ ആണ് ചേന കണ്ണില്‍പെടുന്നത്. എന്നാല്‍ ഇനി പരീക്ഷണം ചേനയില്‍ ആക്കാം എന്ന് വച്ച്. ആര്‍ഭാടമായി ചേനയും വാങ്ങി വീട്ടിലേക്കുപോന്നു.

ഒരു ശനിയാഴ്ച ദിവസം കുക്ക് ചെയ്യാം എന്ന് തീരുമാനിച്ചു. അന്നാണെങ്കില്‍ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കും. നിഷയ്ക്ക്ഓഫീസില്‍ പോകണം
. ഞാന്‍ തന്നെ കുക്ക് ചെയ്തോളാം എന്നേറ്റു. ഞാന്‍ ചേന നന്നാക്കി, തിളപ്പിച്ചു, നല്ല ഭംഗിയായി അരിഞ്ഞു, മാറ്റി വച്ചു. അപ്പോഴാണ് വീട്ടില്‍ ഉള്ളി, ഇഞ്ചി തുടങ്ങിയ അടിസ്ഥാന സാധനങ്ങള്‍ ഒന്നും ഇല്ല എന്ന് മനസിലായത്. നിഷേയെ വിളിച്ചു.

ഞാന്‍ : നിഷേ, ഇവിടെ ഒന്നും ഇല്ല, ചേനേം എണ്ണ , കുറച്ചു മസാലയും മാത്രേ ഉള്ളു, ഉള്ളിം
മുളകും ഇല്ലാതെ എങ്ങനെ കറി വയ്ക്കും ?

നിഷ: അതൊക്കെ
പറ്റും . ഇനി ഇപ്പൊ പുറത്തു പോയി വങ്ങേണ്ട, ഉള്ള പൊടി ഒക്കെ തന്നെ ഇട്ടു വച്ചാ മതി

ഞാന്‍ : എന്നാലും നിഷേ, ഒരു starting ട്രബിള്‍. എന്ത് ചെയ്യും?

നിഷ: ഒട്ടും പറ്റുനില്ലേ?

ഞാന്‍ : ഇല്ല.. എണ്ണയില്‍ ഇടാന്‍ എന്തേലും വേണം.

നിഷ : എന്തേലും മതിയോ?

ഞാന്‍ : മതി.

നിഷ : എന്നാല്‍ ഷെല്‍ഫില്‍ ഉണക്ക മുളക് കാണും. അത് വെച്ച് സ്റ്റാര്‍ട്ട്‌ ചെയ്തോ. അത് ഇട്ടാല്‍ മതി,


എനിക്കും സന്തോഷം. അപോ ഇന്ന് ചേനക്കറി
തന്നെ. കഴുകി എടുത്ത മുളക് കീറി നേരെ എണ്ണയിലേക്ക് . മുളകിലുണ്ടായ വെള്ളം കളയാതെ ആണ് ഞാന്‍ എണ്ണയിലേക്ക് ഇട്ടതെന്ന് മനസിലായത് എണ്ണ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ്. പിന്നെ അടുക്കളയില്‍ എന്തൊക്കെ സംഭവിച്ചു എന്ന് എനിക്ക് വലിയ നിശ്ചയം ഇല്ല. ആകെപള്ളിയിലെ പെരുന്നാളിന് വെടിക്കെട് നടത്തുന്ന ഒരു പ്രതീതി. ഞാന്‍ ഓടി രണ്ടു റൂം അപ്പുറം പോയി നിന്നു.

ബഹളം എല്ലാം കഴിഞു തിരിച്ചെത്തിയപ്പോള്‍ ചട്ടിയില്‍ നിന്നും പുക വരുനുണ്ടായിരുന്നു. എന്നാലും പുകയിലെയ്ക്ക്
മുളക് പൊടി ഇടാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. പിന്നെ ആകെ കറുപ്പ് നിറം. അമ്മ, കറുത്തനിറത്തില്‍ മാങ്ങാ കറി വയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത് കൊണ്ട്, എന്റെ ആത്മ വിശ്വാസം ഇരട്ടിച്ചു. കറുത്ത മിശ്രിതത്തില്‍ ഞാന്‍ ചേനയും ഇട്ടു.

ചെയ്തത് മണ്ടത്തരമാണെന്ന്
കത്താന്‍ എനിക്ക് പിന്നെയും നേരം എടുത്തു. സ്ടവ് ഓഫ്‌ ചെയ്തു ഞാന്‍ കരിഞ്ഞപൊടി പുരണ്ട ചേന പുറത്തെടുത്തു . ഇനി എന്ത് ചെയ്യും? തലയില്‍ വീണ്ടും ബള്‍ബ്‌ കത്തി. ചേന മുഴുവന്‍ഞാന്‍ വീണ്ടും എടുത്തു കഴുകി. ഒന്നല്ല. പലതവണ. എന്നിട്ട് വീണ്ടും കറി വച്ചു, വേറെ എണ്ണ ഒഴിച്ച്, മുളകിടാതെ, ഉള്ളി ഇടാതെ.. രാത്രി വീടെത്തിയ നിഷയോടു കഥ മുഴുവന്‍ പറഞ്ഞു. അന്ന് നിഷ ചിരിച്ച ചിരി... നിഷേ..... !!!!! എന്നിട്ടും കഴിക്കാന്‍ നേരം ഒരു ഭയം, ചേന ചോറിയോ,


"നിഷേ , ചേന ചോറിയോ ?"
"ഏയ്‌, അതിനിനി എന്തെങ്കിലും വികാരം ഉണ്ടാവോന്നു തോന്നുന്നില്ല
, അത്രേം കഷ്ടപ്പെടുതിയതല്ലേ, ധൈര്യമായി കഴിച്ചോ.."

സമര്‍പ്പണം : നിഷയ്ക്ക്...നിഷയ്ക്ക് മാത്രം

Monday, February 28, 2011

I Am Innocent of this Man’s Blood

പറഞ്ഞത് പീലാത്തോസ്. ദൈവപുത്രനെ ദൈവത്തിന്റെ സ്വന്തം ജനതയ്ക്ക് അറവു മൃഗമായി വിട്ടു കൊടുത്തുകൊണ്ട് പീലാത്തോസ് പറഞ്ഞ വാചകമാണിത്. അധികാരങ്ങളും ആഡംബരവും ഒരു നിമിഷം അദേഹത്തെ മയക്കിയില്ലായിരുന്നു എങ്കില്‍ ചരിത്രം മറ്റൊന്നായേനെ.

സൌമ്യയെ നമ്മള്‍ മറന്നു തുടങ്ങിയിരിക്കുന്നു. ഇനി ആ പാവം തമിഴ് ബാലികയും നമ്മുടെ മറവികളിലേക്ക് ഊഴ്നിറങ്ങും. ക്രൂരമായ പീഡനം ആ പെണ്‍കുട്ടിക്ക് ഏറ്റിട്ടുണ്ടെന്നു ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്ന അയല്‍ക്കാര്‍ ഇതുവരെ എവിടെയായിരുന്നു? ആ പെണ്‍കുട്ടിയെ പട്ടി കൂടിനുള്ളില്‍ പൂട്ടി ഇടുന്നത് കണ്ടിട്ടുണ്ടെന്ന് മൊഴിനല്‍കിയവര്‍ നേരത്തെ ഇക്കാര്യം പുറത്തു വിട്ടിരുന്നെങ്കില്‍ അവള്‍ ഒരു പക്ഷെ രക്ഷപെടുമായിരുന്നില്ലേ?

ആയിരം പേര്‍ക്ക് വേണ്ടി ഒരാള്‍ മരിക്കുന്നത് നല്ലതാണെന്ന ബാര്‍ബേറിയന്‍ വിശ്വാസം ആണോ ഇന്നും നമ്മെ നയിക്കുന്നത്? ട്രെയിന്‍ യാത്രയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഇല്ലെന്നു "അറിയേണ്ടവര്‍" അറിയാന്‍ ഒരു സൌമ്യ ബലിയാകേണ്ടി വന്നു. അടിമക്കച്ചവടം എന്ന നികൃഷ്ട ആചാരം ഇന്നും നിലവില്‍ ഉണ്ടെന്നു നമ്മള്‍ അറിയാന്‍ ആ തമിഴ് പെണ്‍കുട്ടിയും മൃഗീയമായി കൊല്ലപ്പെടെണ്ടി വന്നു. അവരുടെ രക്തത്തില്‍ ചവിട്ടി നിന്ന് പണ്ട് പീലാത്തോസ് പറഞ്ഞ അതെ വാചകം നമ്മളും പറയുന്നു "ഈ രക്തത്തില്‍ എനിക്ക് പങ്കില്ല "

ഒന്നോര്‍ക്കുക, ഒഴിവാക്കാമായിരുന്ന മരണങ്ങള്‍ ആയിരുന്നു ഇവര്‍ രണ്ടു പെരുടെതും. നമ്മള്‍ ഒന്ന് പ്രതികരിച്ചിരുന്നെങ്കില്‍ ... നമ്മുടെ സുഖങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും ഇടയില്‍ ഇവരെ നമ്മള്‍ ഒരിക്കെലെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ...

Wednesday, February 16, 2011

അസ്വസ്ഥമാക്കുന്ന ചില ചിന്തകള്‍

കാണുന്നതെല്ലാം നിറം മങ്ങിയ കാഴ്ചകള്‍ ആണെന്ന് തോന്നാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി. വരകള്‍ക്ക് വര്‍ണങ്ങള്‍ പകരാന്‍ കഴിവില്ലാത്തത് കൊണ്ട് കാഴ്ചകളില്‍ നിന്ന് ഒളിച്ചോടുകയാണ് പതിവ്. എങ്കിലും നിറം മങ്ങിയ ചിത്രങ്ങള്‍ ശല്യപ്പെടുത്തുന്ന ഓര്‍മ്മയായി ഇടയ്ക്കൊന്നു എത്തി നോക്കിയിട്ട് പോകും. ഇന്ന് കഴ്ച്ചകള്‍ക്കിടയില്‍ ഞാന്‍ ഒരു മുറിപ്പാട് കാണുന്നു. അപ്പയുടെ കഴുത്തിലെ ഒരു മുറിവ്. കേരള ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന്റെ ആരും അറിയാത്ത ഒരു സ്മാരകം. ഭൂ പരിഷ്കരണ നിയമം വന്നപ്പോള്‍ കുടിയാണ് വിട്ടു കൊടുക്കേണ്ട 10 സെന്റിനപ്പുരമുള്ള അവരുടെ ചേമ്പും മരച്ചീനിയും അപ്പയുടെ വീട്ടുകാര്‍ വെട്ടി നശിപ്പിച്ചതിന് പ്രതികാരമായി അവര്‍ വെട്ടിയത് അപ്പയുടെ കഴുത്തായിരുന്നു. അങ്ങനെ മാറ്റത്തില്‍ ഒളിച്ചു പോവുകയും തഴച്ചു വളരുകയും ചെയ്ത അറിയപ്പെടാത്ത കുറെ ജന്മങ്ങളില്‍ അവരും പെട്ടു

ഉടമകളില്‍ നിന്ന് ഭൂമി പിടിച്ചു വാങ്ങി നമ്മള്‍ എല്ലാവരും ജന്മികള്‍ ആയി എന്ന് സുരേഷ് സര്‍ പറഞ്ഞപ്പോള്‍ ഞാനും അത് ശരി വച്ചു.അതേ!! എല്ലാവരും മുതലാളിമാരായി. മണ്ണും വെള്ളവും ചൂഷണം ചെയ്യാനുള്ള അവകാശത്തിന്മേല്‍ താത്കാലികമായ ഒരു ഒരു സമത്വം മാത്രമേ വാങ്ങിയുള്ളൂ എന്ന് തോന്നുന്നു. ഇപ്പോള്‍ അവകാശം പോലും നമുക്ക് നഷ്ടമാവുകയാണ്‌. അവകാശങ്ങള്‍ ഒരു ന്യുനപക്ഷത്തിനു മാത്രമായി സ്വന്തമാവുകയാണ്. പ്രകൃതിയെയും മനുഷ്യനെയും ഒരു പോലെ ചൂഷണം ചെയ്യാനുള്ള അവകാശം. അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണം! പട്ടിണി മരണങ്ങളുടെയും കര്‍ഷക ആത്മഹത്യകളുടെയും അടിച്ചമര്ത്തലുകളുടെയും മുകളില്‍ കെട്ടിപ്പടുകുന്ന വികസനവും സാമ്പത്തിക വളര്‍ച്ചയും മാത്രമാണ് കാണുന്നത് . ഷോപ്പിംഗ്‌ മാളുകളും ആഡംബര വാഹനങ്ങളും വാഴുന്ന നിരത്തുകള്‍ നോക്കി ജീവിത നിലവാരം മെച്ചപ്പെട്ടെന്നു പറയുമ്പോള്‍, നമ്മള്‍ മറന്നു പോകുന്ന ഒരു വലിയ ജനവിഭാഗമുണ്ടിവിടെ.

നഴ്സറി ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ ആന്റ്യമ്മ ചൊല്ലി തരുന്ന ഒരു കവിതയുണ്ടായിരുന്നു. അടിയാന്റെ മുറ്റത്ത്‌ അവന്‍ നട്ട് വളര്‍ത്തിയ വാഴ വെട്ടികൊണ്ട് പോകുന്ന ജന്മിയെ കുറിച്ച്. അസമത്വം എന്ന് ഇപ്പോള്‍ വാതോരാതെ പ്രസംഗിക്കുന്ന പ്രതിഭാസത്തെ പറ്റി എനിക്ക് കിട്ടിയ ബാലപാഠം. അത് കൊണ്ട് തന്നെ, അപ്പയുടെ കഴുത്തിലെ മുറിവ് അത് അദ്ദേഹം അര്‍ഹിചിരുനില്ല എങ്കില്‍ കൂടി എന്നെ വേദനിപ്പിച്ചിട്ടില്ല . ആ മുറിവ് കാലത്തിന്റെ അനീവാര്യതയായിരുന്നു. അതൊരു ഓര്‍മ്മപ്പെടുത്തല്‍ കുടെയാണ്.

ചരിത്രം ആവര്‍ത്തിക്കുന്നു എന്ന് ഹെഗേല്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ എങ്കില്‍ ഇന്ന് എന്നത് പോയ കാലത്തിന്റെ പുതിയ വെര്‍ഷന്‍ ആണ് . വമ്പന്‍ കുത്തകകളും , രാഷ്തൃയക്കാരും ബ്യുറോകാറ്റ്സും മുടിപ്പിക്കുന്ന നാട് . മുറിവുകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. പക്ഷെ, ബന്ധങ്ങളുടെയും കടമകളുടെയും കെട്ടുപാടുകളില്‍ എന്റെ ചോര എനിക്ക് പോലും സ്വന്തമല്ല... അത് കൊണ്ട് ഞാനും രക്ഷപെടുകയാണ്. ഒരു ഒളിച്ചോട്ടം.. എന്റെ മാത്രം ലോകത്തേയ്ക്ക്.

Sunday, January 30, 2011

ഐസ് ക്രീം പാര്‍ലര്‍ : ഒരു "വെറും പെണ്ണി"ന്റെ കണ്ണിലുടെ

സ്ത്രീ പീഡനവും പെണ്‍വാണിഭവും എന്താണെന്നു മനസിലാക്കാന്‍ പ്രായം ആകുന്നതിനു മുന്‍പേ കേട്ട് തുടങ്ങിയ പേരുകളാണ് സൂര്യനെല്ലിയും ഐസ് ക്രീം പാര്‍ലരും ഒക്കെ. എല്ലാ ദിവസവും പത്രം വായിപ്പിച്ചു റിപ്പോര്‍ട്ട്‌ എഴുതിപ്പിക്കുന്ന ശീലം അമ്മാവനുണ്ടായത് കൊണ്ടാണെന്ന് തോന്നുന്നു ഈ വാര്‍ത്തകള്‍ അത്ര നേരത്തെ കണ്ണില്‍ പെട്ടത്. ചിലപ്പോഴെങ്കിലും ഈ പണി ഞങ്ങള്‍ക്ക് ഒരു കടത്തു കഴിക്കല്‍ മാത്രം ആയിരുന്നു. വൃത്തിയില്ലാതെ എഴുതിയതിനു തല്ലിയ അമ്മാവനോട്, ഇത് സ്ത്രീ പീഡനം ആണെന്ന് പറഞ്ഞപ്പോള്‍ ഒന്ന് എക്സ്ട്രാ കിട്ടി. അപ്പോഴും ഇതൊക്കെ പറയാന്‍ പാടില്ലാത്ത വാക്കുകളില്‍ ഒന്നാണെന്ന് മാത്രമേ കരുതിയുള്ളു.

ഭക്ഷണം വേണ്ടത്തപ്പോഴും, പഠിക്കാന്‍ മടി കാണിക്കുമ്പോഴും തല്ലു കൊള്ളുന്നതല്ല സ്ത്രീ പീഡനം എന്ന് മനസിലാകുന്നത്, മനോരമയുടെ സുപ്പ്ലിമെന്റില്‍, സുര്യനെല്ലിയിലെ പെണ്‍കുട്ടി എന്ന പേരിലോ മറ്റോ വന്ന ഒരു ഫുള്‍ പേജ് വാര്‍ത്തയാണ്. മുടി ഇരുവശത്തേയ്ക്കും അലസമായി പിന്നികെട്ടി, ഒരു പാവാടക്കാരി. വിഷാദവും നിസ്സഹായതയും നിഴലിക്കുന്ന മുഖം. അവളുടെ തോളില്‍ ഉറങ്ങുന്ന ഒരു പിഞ്ചു കുഞ്ഞ്. അന്ന് മുതലിന്നോളം, ഏതു പെണ്‍വാണിഭ-പീഡന വാര്‍ത്തയും എന്നെ ഓര്‍മ്മിപ്പിക്കുന്നത് അവളുടെ മുഖം ആണ്.

ഒരിടവേളയ്ക്ക് ശേഷം ഐസ് ക്രീം പാര്‍ലര്‍ വീണ്ടും പൊങ്ങി വന്നിരിക്കുകയാണിപ്പോള്‍. വോട്ടു വാങ്ങാനും കൊടുക്കാനും, പ്രതികരിക്കാനും, പ്രതികാരം ചെയ്യാനും ഒരു ഐസ് ക്രീം പാര്‍ലര്‍ സ്റ്റൈല്‍. ലൈഗീകതയെ പ്രത്യക്ഷത്തില്‍ അറപ്പായും പരോക്ഷത്തില്‍ ആനന്ദമായും കാണുന്ന മലയാളി ലൈഗീക വിശുദ്ധി പാലിക്കാത്തവരെ ഏതു കണ്ണിലുടെ ആകും കാണുക എന്നെ പ്രത്യേകം പറയേണ്ടതില്ല. സ്ത്രീക്ക് നേരെ ഉള്ള അവളുടെ സമ്മതം കുടാതെ ഉള്ള സ്പര്‍ശനം പോലും അവളുടെ അത്മാഭിമാനത്തിലെക്കുള്ള കടന്നു കയറ്റമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലഘനവും. ലൈഗീകമായി ആക്രമിക്കപ്പെടുന്ന സ്ത്രീ ആ വേദനയും അപമാനവും ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കുന്നുണ്ടാവും.അവരെ വീണ്ടും ആ ദുഷിച്ച ഓര്‍മകളിലേക്ക് തള്ളി വിടുന്നത് കൊണ്ട് നമുക്കെന്താണ് ഗുണം? ഒരേ ഇരയെ വീണ്ടും വേട്ടയാടെണ്ടതുണ്ടോ?

തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപെടനമെന്നു എല്ലാവരെയും പോലെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. സുപ്രീം കോടതി വരെ പോയിട്ടും ഈ കേസില്‍ തോല്‍വി ഇരന്നു വാങ്ങിയ ഗവര്‍മെന്റും, ഇതൊക്കെ മുതലെടുക്കുന്ന രാഷ്ത്രിയക്കാരും വീണ്ടും ഈ നാടകം ആര്‍ക്കു വേണ്ടിയാണു ആടുന്നത്? ഈ നാടകത്തില്‍ രാഷ്ത്രിയക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ആഘോഷിക്കുന്നത് ഒരു വിവാദ നായികയുടെ ജീവിതമാണ്‌. അവരുടെ ജീവിതം വച്ച് നമ്മള്‍ ആവശ്യത്തിനു കഥകളും വാര്‍ത്ത‍കളും ഉണ്ടാക്കിയില്ലേ? ഇനി എങ്കിലും അവരെ അവരുടെ വഴിക്ക് വിട്ടുകുടെ? സ്വകാര്യത ചിലരുടെ മാത്രം ആവശ്യമാണോ? റെജിനയ്ക്കും, അവരെ പോലെയുള്ള മറ്റു പെണ്‍ കുട്ടികള്‍ക്കും സ്വൈര്യമായി ജീവിക്കാനുള്ള അവകാശം ഇല്ല എന്നാണോ?



PS : ചരിത്രവും രാഷ്ട്രിയ മുതലെടുപ്പുകളും വായിച്ചു തര്‍ക്കിക്കാന്‍ സമയവും സൌകര്യവും ഇല്ലാത്ത ഒരു "വെറും പെണ്ണിന്റെ" കാഴ്ച്ചപ്പാടാണിത് . ബുദ്ധിജീവികള്‍, social activists , please excuse.

Saturday, January 8, 2011

പുതുവര്‍ഷ സമ്മാനം


ഓഫീസില്‍ തിരക്കിട്ട് പണി ചെയ്തു തീര്‍ക്കുംബോഴാണ് നാട്ടിന്നു വല്യപ്പച്ചന്റെ കാള്‍.
വല്യപ്പച്ചന്‍ : ഹലോ സോണി അല്ലെ ?
ഞാന്‍ : അതേയ്, എന്തേ?
വല്യപ്പച്ചന്‍ : ആ നിനക്കൊരു പാര്‍സല്‍ ഉണ്ട്. നാളെ അപ്പച്ചനോട് വരാന്‍ പറ
ഞാന്‍ : പാര്‍സല്‍ ? എനിക്കോ? എന്താണ് നോക്കിയേ..ആരാ അയച്ചിരിക്കുനെ?
വല്യപ്പച്ചന്‍ : ആടി.. നിനക്ക് തന്നെയാ. പാണ്ടിപിള്ളിലെ ഏതോ ഒരു പെങ്കൊച്ചിനു കൂടെ ഉണ്ട്. എന്താ എന്ന് മനസിലാകുനില്ല, ബുക്കോ , എന്തോ ആണ്. നീ അപ്പച്ചനോട് വരാന്‍ പറ.
ഞാന്‍ : എനിക്കാരാണാവോ ഇപ്പൊ പാര്‍സല്‍ അയക്കാന്‍? ശരി, ഞങ്ങള്‍ വന്നുണ്ട് .അപ്പൊ വാങ്ങിക്കോളം.

ഇപ്പോഴും എഴുത്തും കുത്തുമൊക്കെ നാട്ടിലെ വിലാസത്തില്‍ തന്നെ ആയതു കൊണ്ട്, ഇതൊക്കെ വാങ്ങി ഞങ്ങളെ ഏല്‍പ്പിക്കുന്ന പണി ഞങ്ങള്‍ വല്യപ്പച്ചന്‍ എന്ന് വിളിക്കുന്ന അപ്പന്റെ ചേട്ടനാണ്. .ഞാന്‍ ആലോചിക്കുകയായിരുന്നു. ഇപ്പൊ ആരാണാവോ ഇങ്ങനെ ഒരു പാര്‍സല്‍ അയക്കാന്‍!!! വല്ല ആരാധകരും ആകും.... ഗൂഗിള്‍ ബസിലും ബ്ലോഗ്ഗിലും ഒക്കെ ആയി കുറെ പേര്‍ ഉണ്ടല്ലോ!! അതില്‍ ഏതെങ്കിലും ഒരു ആരാധകന്‍ !!! വല്ല ചോക്ലാട്ടോ മറ്റോ ആകും. പണി തിരക്കില്‍ അത് മറന്നു. രാത്രി വീട്ടില്‍ എത്തിയപ്പോ വീണ്ടും വിളി . ഇത്തവണ ചേച്ചിടെ വക അമ്മേടെ മൊബൈലില്‍. ആന്‍സര്‍ ചെയ്തത് സുഷമയും.

ചേച്ചി : സുഷമേണ ?
സുഷ് : അതേയ്, എന്തേ?
ചേച്ചി: ഒരു പാര്‍സല്‍ ഉണ്ടല്ലോ.. അപ്പച്ചന്‍ പറഞ്ഞിരുന്നോ?
സുഷ് : പാര്‍സല്‍ ? എനിക്കോ? എന്തുന്ന? ആരയച്ചതാ ?
ചേച്ചി : അതൊന്നും അറിയില്ല.. ഏതോ മാര്‍ക്കറ്റിംഗ് കമ്പനിന്ന,, പേപ്പര്‍ പോലെ ഉണ്ട്,..
സുഷ് : പേപ്പര്‍? സോണി ...... (അവള്‍ നീട്ടി എന്നെ വിളിച്ചു.). ഒരു പാര്‍സല്‍ വന്നിട്ടുണ്ടെന്ന്. പേപ്പര്‍ പോലെ എന്തോ ആണെന്ന പറയണേ.. ഇനി ചെക്ക്‌ എങ്ങാനും ആകുമോ?
(ഫീസ്‌ കൊടുക്കാന്‍ കോളെജിന്നു പറഞ്ഞെ പിന്നെ ഈ പെണ്ണ് ഇങ്ങനെയ.. എന്ത് കേട്ടാലും കാശ് ആണെന്നെ കേള്‍ക്കു. ) ഇനി ഫിഷേരീസ് നു ആയിരിക്കുമോ? ഫീ കന്‍സഷന്‍ ശരി ആയിട്ടുണ്ടാകും.
ചേച്ചി : ഇതതൊന്നുമല്ല .. വേറെ എന്തോ ആണ്..
സുഷ് : ഹും. ഞങ്ങള്‍ വരാനുണ്ട് ശനി ആഴ്ച. അപ്പൊ വാങ്ങാം

ഫോണ്‍ കട്ട്‌ ചെയ്തു ഞങള്‍ ആലോചിക്കാന്‍ തുടങ്ങി. ആരാണാവോ? ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുനില്ല. ചേച്ചി പറഞ്ഞ കമ്പനി അഡ്രസ്‌ ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തു നോക്കി. കിട്ടിയ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോ ആന്റി വൈറസ്‌ ചേട്ടന്‍ ഒരു വാണിംഗ് തന്നു. ഞാന്‍ കിട്ടിയ വാര്‍നിങ്ങിന്റെ ഡിസ്കണക്ട് ക്ലിക്ക് ചെയ്തു. ഏതോ ഒരു പേജിലേക്ക് നവിഗറ്റ് ചെയ്തു പോയി. എനിക്ക് പേടി ആകുന്നു. ലെറ്റര്‍ ബോംബിന്റെ ഒക്കെ കാലമല്ലേ...ഇനി വല്ല ശത്രുക്കളും ആകുമോ? ബോംബോ , കുടോത്രമോ മറ്റോ!!! എന്റെ തല കറങ്ങുന്നു. ചോക്കലേറ്റും ആരാധകരും ചെക്കും ഒക്കെ വേറെ എന്തൊക്കെയോ ആയി മാറുന്നു

പിന്നെ ഇക്കാര്യം മറന്നേ പോയി. ഇന്ന് നാട്ടില്‍ ചെന്നപ്പോ പതിവ് പോലെ വല്ല്യപ്പച്ചന്റെ വീട്ടില്‍ കയറി. ഇടിവെട്ടെല്‍ക്കുന്ന ഒരു ഫോണ്‍ ബില്ലും ഒരു പാര്‍സലും. ഞാന്‍ അതില്‍ തൊട്ടു നോക്കി. തടവി നോക്കി. എന്താ എന്ന് മനസിലാകുനില്ല. ആകാംഷയോടെ ഞാന്‍ പാര്‍സല്‍ തുറന്നു. വല്ല്യപ്പച്ചന്റെയും, വല്ല്യമ്മിച്ചിയുടെയും അമ്മേടേം , സുഷിന്റെം മുന്നില്‍ വച്ച്. ഒരു പാക്കറ്റ്. അതില്‍ എഴുതിയിരിക്കുന്നു.
"Your Requested Sample inside"
ഏതു സാമ്പിള്‍, എന്ത് സാമ്പിള്‍? ആകാംഷ വര്‍ദ്ധിച്ചു. ഞാന്‍ പാക്കറ്റ് തുറന്നു. ഭാഗ്യം.. കാര്‍ന്നംമാര്
മാത്രേ ഉള്ളു. അല്ലേല്‍ നാറിയെനെ. അതില്‍ വിസ്പേര്‍ അള്‍ട്ര ചോയ് സിന്റെ 2 സംപ്ലിളുകള്‍ .
എന്റെ ഫുള്‍ അഡ്രസ്സും മൈസുരെ മൊബൈല്‍ നമ്പറും വച്ച് ഇത് ചെയ്തത് ആരാണാവോ? ഞാന്‍ എപ്പോ റിക്വസ്റ്റ് ചെയ്തു? എന്ന് ചെയ്തു? ഒന്നും എനിക്കറിയില്ല. എന്തായാലും കിട്ടിയത് ലാഭം എന്ന് വച്ചിരിക്കുംബോഴാ അമ്മേടെ വക.
"കൊണ്ടേ കത്തിച്ചു കളയുന്നുണ്ടോ ? ജൈവായുധങ്ങളുടെ കാലമാ. ലാഭം കാണാന്‍ അവള്‍ കണ്ട സാധനം . "





Friday, December 17, 2010

ബസ് ഡേ : ഒരു ബസ്‌ വിചാരം

ഇന്ന് ബസ്‌ ദിനം . പൊതു ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ശ്രമം. മനോരമ ന്യുസില്‍ നടന്‍ കൈലാശിന്റെ ബസ് യാത്ര ഒക്കെ കണ്ടപ്പോഴാണ് ഇതൊരു മഹാ സംഭവമാണെന്ന് മനസിലായത്. സിനിമയിലെ തിരക്കുകള്‍ ബസ്‌ യാത്ര അനുവദികുന്നില്ലെന് അങ്ങൊരു പറഞ്ഞത് നേരാണോ എന്ന് അങ്ങോരുടെ ഒരു സിനിമ പോലും കാണാത്ത എനിക്ക് അറിയില്ല. അതൊക്കെ പോട്ടെ, പ്രത്യേകുച്ചു യാതൊരു തിരക്കും ഇല്ലാത്ത ഞാന്‍ ഓഫീസില്‍ പോകാന്‍ ഓട്ടോ വിളിക്കുന്നത്‌ ആരുടേം ശല്യം ഇല്ലാതെ ഒറ്റക് യാത്ര ചെയ്യാന്‍ അല്ല. പ്രൈവറ്റ് ബസിനെ നോക്കി , ആ പൊക്കോ എന്നും പറഞ്ഞു, പിന്നാലെ വരുന്ന KSRTC യില്‍ കയറുന്നത് നഷ്ടത്തില്‍ ഓടുന്ന KSTRC യെ ഒരു ആഗോള കമ്പനി ആക്കി മാറ്റാനുള്ള ആഗ്രഹം കൊണ്ടുമല്ല. സ്വതവേ ലൈറ്റ് വെയിറ്റ് ആയ ഞാന്‍ ഈ പ്രൈവറ്റ് ബസ്‌ ഡ്രൈവര്‍മാരുടെ SKILLS പ്രദര്‍ശനത്തിനിടയില്‍ പറന്നു പോയി, വീട്ടുകാര്‍ക്കും പിന്നെ 2 ദിവസം പത്രക്കാര്‍ക്കും പണി ഉണ്ടാക്കേണ്ട എന്ന് വച്ച. അല്ലേലും ഇത്രേം ഭാരം തങ്ങുന്ന ഭൂമിക്കു എന്റെ ഒരു 36 കിലോ ഒരു ഭാരമേ അല്ല.

+2 കാലത്തേ കൂട്ടുകാരിയുടെ ലൈന്‍ , ബസ്‌ മാറി വൈപ്പിന്‍ പരൂര്‍ റൂട്ടില്‍ ബസ്‌ ഓടിക്കാന്‍ വന്നത് ഞങ്ങള്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ്.അന്നൊക്കെ സ്ടന്റിലേക്ക് കയറാനും ഇറങ്ങാനും ഒരു റോഡ്‌ മാത്രമേ ഉള്ളു. ഞങ്ങള്‍ സ്ടന്റിനുള്ളിലേക്ക് നടക്കുന്ന സമയത്താണ് ഈ പഹയന്‍ ബസും കൊണ്ട് വരുന്നേ. പിന്നെ അവിടെ ആകെ സംശയമാണ്. ആകെ ഒരു ബഹളം. നങ്ങളുടെ ദേഹത് മുട്ടി മുട്ടില്ല എന്നാ മട്ടിലാണ്‌ ഇങ്ങോരുടെ ഡ്രൈവിംഗ്. പിന്നെ, ഇങ്ങോരെ കണ്ടാല്‍ ഞങ്ങള്‍ റോഡ്‌ ക്രോസ് ചെയില്ല. കക്ഷി വണ്ടിം കൊണ്ട് പോകാന്‍ വെയിറ്റ് ചെയ്യും. ഞങ്ങള്‍ റോഡ്‌ ക്രോസ് ചെയ്യാന്‍ കാത്തു അയാളും. കലാപരിപാടിക്ക്‌ ഒരു മുടക്കവും ഇല്ല. ഇങ്ങനെ ഇയാള്‍ടെ വേഷംകെട്ട് കാരണം ഞങ്ങള്‍ ഒരിക്കെ ആംബുലന്‍സ് നു മുന്നിലും പെട്ടു. ആശുപത്രിയില്‍ പോകാന്‍ വേറെ വണ്ടി നോക്കേണ്ട എന്ന് അന്ന് കൂട്ടുകാരി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു

ഇനിയും ഉണ്ട് ജെനുസുകള്‍. എറണാകുളം കൊടുങ്ങല്ലൂര്‍ ബസിലെ ഡ്രൈവര്‍ നു മാല്യങ്കര കൊള്ലെജിന്നു പെണ്‍കുട്ടികള്‍ കയറിയാല്‍ പിന്നെ കണ്ട്രോള്‍ കിട്ടില്ല. ചെറിയ ക്ലാസ്സിലെ കുട്ടികളെ കണ്ടാല്‍ കണ്ണില്‍ പിടിക്കില്ല .. അങ്ങനെ .. അങ്ങനെ...

ആനപ്പുറത്തിരിക്കുന്ന പാപ്പാന് താഴെക്കുടി പേടിച്ചരണ്ടു നടന്നു പോകുന്ന മുടന്തന്‍ കുഞ്ഞാടിനെ കല്ലെറിയുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം മനസുഖം ആണ് ഇവര്‍ക്ക് കിട്ടുന്നതെന്ന് തോന്നുന്നു. ..ഇവരെ നേരെ നിര്‍ത്തിയാല്‍ കുറെ ആളുകളെങ്കിലും ബസ്‌ ഉപയോഗിക്കാന്‍ തുടങ്ങും എന്നാണ് തോന്നുന്നത്. പിന്നെ ശാസ്ത്രിയമായ ഒരു സമയക്രമവും. തിരക്കുള്ള റൂട്ടില്‍ അരമണിക്കൂര്‍ ഇടവിട്ട്‌ ബസ് വന്നാലുള്ള ഗതി ഒന്നാലോചിക്കൂ.. കമ്പിയില്‍ തൂങ്ങിക്കിടന്ന പലപ്പോഴും ഇങ്ങനെ ഉള്ള റൂട്ടിലെ യാത്രകള്‍. അതൊന്നും പരിഹരിക്കാതെ എല്ലാരും ബസില്‍ യാത്ര ചെയ് എന്ന് വിളിച്ചു കൂകിട്ടു കാര്യമില്ല

Note: Jesus and Kodungalloramma : buses that ply in our route

Tuesday, December 14, 2010

എന്റെ ഓരോരോ ആഗ്രഹങ്ങളേ

ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പൈലറ്റ് ആകാനായിരുന്നു ആഗ്രഹം. പിന്നെ ഞാനായിട്ട് ആരുടേം ജീവന്‍ എടുക്കെണ്ടാണ് വച്ച് ആ ആഗ്രഹം ഉപേക്ഷിച്ചു. പിന്നെ പത്രപ്രവര്‍ത്തനം ആയിരുന്നു ഇഷ്ടം. ലീല മേനോന്റെ ഒക്കെ ഇന്റര്‍വ്യൂ കേട്ട് വെള്ളമിറക്കി ഇരുന്ന നാളുകളെ ഇന്നും എനിക്ക് ഇഷ്ടമാണ്. അവരെ പോലെ , പുലി പ്രഭാകരനെയും വീരപ്പനെയും ഒക്കെ ഇന്റര്‍വ്യൂ ചെയ്യുന്നത് സ്വപ്നം കണ്ടു എത്ര നേരം കളഞ്ഞിട്ടുന്ടെന്നു എനിക്ക് ഇപ്പോഴും അറിയില്ല. ഏതായാലും എനിക്ക് ഇന്റര്‍വ്യൂ സ്ലോട്ട് അനുവദിക്കുന്നതിന് മുന്‍പേ അവരെ യമന്‍ കൊണ്ട് പോയി.

പിന്നെ ഒരാഗ്രഹം ആനേനെ വാങ്ങാനായിരുന്നു. സര്‍ക്കാര്‍ അതിനും വിലക്കെര്പെടുത്താന്‍ പോകുവാ, സ്വകാര്യ വ്യക്തികള്‍ക്ക് ഇനി ആന ഉടമസ്ഥത ഇല്ല . അങ്ങനെ ആനേനെ മുറ്റത്ത്‌ കെട്ടാനുള്ള ആഗ്രഹവും ബാക്കിയായി. പിന്നെ ഒന്ന് പലിശ രഹിത ബാങ്കിംഗ് തുടങ്ങണം എന്നായിരുന്നു. അതെന്താകുമോ ആവോ?

എന്റെ നല്ല കാലത്തിനു അമേരിക്കന്‍ പ്രസിടെന്റിനെ ഒന്നും ഇന്റര്‍വ്യൂ ചെയ്യുന്ന സ്വപനം ഞാന്‍ കണ്ടില്ല... അല്ലേല്‍ ഈ പോസ്റ്റ്‌ ഞാന്‍ വല്ല ഗ്വന്റിനമോ ബെയില്‍ നിന്നും ചെയ്യേണ്ടിണ്ടി വന്നേനെ :(

Friday, December 10, 2010

ഞാന്‍ കേട്ട കഥയിലെ മനുഷ്യര്‍ : ഭാഗം 2

പ്രണയത്തിനു ജാതിയോ മതമോ സാമ്പത്തീക അസമത്വങ്ങലോ ഇല്ല . അതുകൊണ്ടാവാം അത് അന്ധമാനെന്നു പറയുന്നത് . അതുകൊണ്ട് തന്നെ എന്റെ നായികയുടെ ജാതി ചോദിക്കുന്നതില്‍ പ്രസക്തിയും ഇല്ല. അവര്‍ക്ക് ഞാന്‍ ശകുന്തള എന്ന് പേരിടുന്നു. ശകുന്തളയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ജാതിയില്‍ താഴ്ന്നതെങ്കിലും സമ്പത്തീകമായി മുന്നില്‍ നിന്നിരുന്ന നായകനും അവരെ സ്നേഹിച്ചു. അയാളെ നമുക്ക് സുശ്രുതന്‍ എന്ന് വിളിക്കാം .

പ്രണയം പൂര്‍ണ്ണമാകുന്നത് പരസ്പരം പങ്കുവയ്ക്കാപെടുമ്പോഴനെങ്കില്‍ ആ പങ്കുവയ്പ്പാണ് അവരുടെ പ്രണയത്തെ അല്പയുസാക്കിയത്. ഋതു മാറിയപ്പോള്‍, സുശ്രുതനും മാറിയിരുന്നു. ജാതിയുടെയും സമ്പത്തിന്റെയും പിടിവാശിക്ക്‌ മുന്നില്‍ തകര്‍ന്ന ആ പ്രണയത്തിന്റെ തിരുശേഷിപ്പാകാന്‍ ആ ഭ്രുണത്തെ ആരും അനുവദിച്ചില്ല.

വന്ജിക്കപ്പെട്ട പെണ്‍കുട്ടിയുടെ കണ്ണുനീരിനു സംഹാരശേഷി ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ നാട് എന്നെ കത്തിയമര്‍ന്നെനെ!!! എങ്കിലും ശകുന്തളയുടെ കണ്ണീരും ശാപവും സുശ്രുതനെ പിന്തുടര്‍ന്നു. ഉപേക്ഷിക്കപെട്ട മകളുടെ മുന്നില്‍ വച്ച് അവരുടെ അമ്മ അയാളെ ശപിചെത്രേ..
"ഈ മുറ്റത്ത്‌ ഇനി ഒരു കുഞ്ഞു ഓടിക്കളിക്കില്ല "..

വര്‍ഷങ്ങള്‍ക്കിപ്പുറം സുശ്രുതനും അയാളുടെ പുതിയ ഭാര്യയും ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്നു. ശപിക്കപെട്ട മണ്ണ് ഒരു കുഞ്ഞിക്കല്ടിവയ്പ്പിനും...

ശകുന്തള വിവാഹിതയായി... 2 മക്കളുടെ അമ്മയായ അവരെ പിന്നെ വേട്ടയാടിയത് നാട്ടിലെ വിശുദ്ധന്മാര്‍ ആയിരുന്നു. സുശ്രുതന്റെ പഴയ കാമുകിയുടെ ഭര്‍ത്താവായി അയാളെ ജനം എതിരേറ്റപ്പോള്‍, അവള്‍ വീണ്ടും തനിച്ചായി... പിന്നെ ജീവിതവുമായി അവളുടെ സമരം. മക്കളെ നാട്ടിലാക്കി പുറത്തേക്കു ജോലി തേടി പോയ അവളെ കാത്തിരുന്നത് മകളുടെ ചേതനയറ്റ ശരീരം ആയിരുന്നു. കാരണങ്ങള്‍ ഒന്നും പറയാതെ ഒരു അത്മഹത്യ...

പഴയ കൂട്ടുകാരിയുടെ മുന്നില്‍ എനിക്കെന്തു കൊണ്ട് ഇങ്ങനെ വന്നു, ദൈവം എന്ത് കൊണ്ട് എന്നോട് കരുണ കാണിച്ചില്ല എന്ന് അവര്‍ കരഞ്ഞപ്പോഴാണ് ഞാന്‍ അവരെ ശ്രദ്ധിക്കുന്നത്. അവരുടെ ദുഖങ്ങള്‍ക്ക്‌ ആരാണ് ഉത്തരവാദി? കൌമാര ചപല്യങ്ങള്‍ക്ക് തന്നെത്തന്നെ അടിയറവു വച്ച അവര്‍ തന്നെയോ ? അഭിമാനം കാക്കാന്‍ സ്നേഹിച്ച പെണ്ണിനേയും സ്വന്തം കുഞ്ഞിനേയും തിരസ്ക്കരിച്ച അവളുടെ കാമുകനോ? അല്ലെങ്കില്‍ ഈ സമൂഹമോ? ആരാണ് ..... !!!!

Wednesday, November 17, 2010

ഞാന്‍ കേട്ട കഥയിലെ മനുഷ്യര്‍ : ഭാഗം ഒന്ന്

ഞാന്‍ പത്തില്‍ പഠിക്കുന്ന കാലത്താണ് വീടിലെ TV ചീത്തയകുന്നത് . അങ്ങിനെ അത് വിഴുങ്ങിയിരുന്ന ഒഴിവു സമയങ്ങള്‍ പഴയ കഥകള്‍ പറയുന്നതിലേക്ക് മാറി. അന്ന് പറയപ്പെട്ട കഥകളില്‍ നിന്ന് മണ്മറഞ്ഞു പോയ ഒരു കാലത്തെയും ഒരു കൂട്ടം മനുഷ്യരെയും ചിത്രീകരിക്കാനുള്ള എന്റെ ശ്രമം ആണിത്.

ആ കഥകളില്‍ , എപ്പോഴും കേള്‍ക്കാറുള്ള ഒരു പേരാണ് ആണ്ടി അരേന്‍. ആണ്ടിയരേന്‍ ഒരു നല്ല അയല്‍ക്കാരന്‍ ആയിരുന്നു. തൊഴില്‍ : ചാപ്രപ്പണി. മീന്‍ വിലയ്ക്കെടുത്തു, ഉപ്പിട്ട് ഉണക്കി വിക്കുന്ന തൊഴില്‍. ഭാര്യ വള്ളിക്കുട്ടി.മക്കളില്ലാതിരുന്ന ആണ്ടിയരേനു ആ വേദന കുറച്ചത് സഹോദരന്റെ മക്കളും , അയല്‍വക്കത്തെ കുട്ടികളും പിന്നെ , കുറെ പൂച്ചകളും.

അവര്‍ക്ക് എത്ര പൂച്ച ഉണ്ടായിരുന്നു എന്ന് അറിയില്ല. വയ്കുന്നേരം മീനുമായി വരുന്ന അരേനെയും കാത്ത് പൂച്ചകളുടെ ഒരു ജാഥ തന്നെ ഉണ്ടാകും. വീടിനടുത്തുള്ള കെട്ടിന്ടെ ഇരു വശങ്ങളിലുമായി നിറയെ പൂച്ചകള്‍. ഏറ്റവും മുന്നില്‍ നേതാവായ കുട്ടന്‍. അയാള്‍ കൊണ്ടുവരുന്നത് എന്തായാലും, ആദ്യം കിട്ടേണ്ടത് അവനാണ്. മറ്റുള്ളവരെ നിയന്ത്രിക്കുന്നതും അവന്‍ തന്നെ . കുട്ടന്‍ ആ മനുഷ്യനോടു സംസാരിച്ചിരുന്നു. നിയമം തെറ്റിക്കുന്ന കുട്ടുകാരെ വഴക്ക് പറയുന്ന, ശിക്ഷിക്കുന്ന കുട്ടന്‍ പോലീസ്. അങ്ങനെ ഏറ്റവും അച്ചടക്കമുള്ള പൂച്ചകൂട്ടങ്ങളായി അവര്‍ അദേഹത്തെ അനുസരിച്ച് ജീവിച്ചു.

കഥകളിലെ ഈ നായകനെ നേരിട്ട് കണ്ടു എനിക്ക് പരിചയമില്ല. എങ്കിലും ചൂരല്‍ കുട്ടയുമായി, ജങ്ങ്ഷനിലെ കടയുടെ വരാന്തയില്‍ ഇരിക്കുന്ന ഒരു കറുത്ത മനുഷ്യനെയാണ്‌
എനിക്കോര്‍മ വരുന്നത്. വാക്കുകള്‍ ചാലിച്ച അദേഹത്തിന്റെ ചിത്രത്തിന് സ്നേഹത്തിന്റെ നിറമായിരുന്നു. പിന്നെടെപോഴോ അറിഞ്ഞു ആണ്ടി അരേന്‍ മരിച്ചെന്നു. വലിയ തോടിനരികിലെ ഓല മേഞ്ഞ ആ വീടിനോപ്പം കുട്ടനും അനാഥനായി.

കുട്ടന്‍ ഞങ്ങളുടെ വീട്ടില്‍ അഭയാര്‍ഥി ആയെത്ത്തിയപ്പോള്‍ അവന്റെ സംസാരം ഞങ്ങള്‍ കേട്ടു.

"കുട്ടാ, നല്ലതാന്നോട ? " ഞങ്ങള്‍ ചോദിക്കും.
"നല്ലതാണു ". ഭക്ഷണത്തില്‍ നിന്ന് ശ്രദ്ധ മാറ്റാതെ അവന്‍ മൊഴിയും.
"കുട്ടാ, രാത്രി തിന്നാന്‍ വരില്ലേ? "
"mmmmm ...." അവന്‍ നീട്ടി ഒന്ന് മൂളും.

കുട്ടന്‍ എങ്ങനെ ആണ് മനുഷ്യ ഭാഷ സംസാരിച്ചതെന് എനിക്കറിയില്ല. അവന്റെ ഉത്തരങ്ങള്‍ എന്നും ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. അവന്‍ തിന്നുന്ന സമയം മുഴുവന്‍ പൊട്ട ചോദ്യങ്ങളുമായി അവന്റെ പിറകില്‍ ഞങ്ങളും. അവന്‍ ഒരിക്കലും അനിഷ്ടം കാണിച്ചില്ല. ഓരോ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ മറുപടി പറഞ്ഞ് ഞങ്ങളെ അത്ഭുതപ്പെടുത്തി.

പിന്നെ, ഉടമസ്ഥന്റെ പുതിയ വീട്ടിലേക്കു അവനും യാത്രയായി. വര്‍ഷങ്ങള്‍ക്കു ശേഷവും ഞങ്ങളുടെ ഓര്‍മയില്‍ ആ വലിയ കുടുംബം തങ്ങി നില്‍ക്കുന്നു. "മക്കള്‍ക്ക്‌" കൊടുക്കാന്‍ ഭാര്യയുടെ കൈയില്‍ മീന്‍ കൊടുത്തയക്കുന്ന അരേനും, ഏതിരുട്ടിലും തോട്ടുവക്കില്‍ നിന്ന് സെലൂമ്മയെ വിളിക്കുന്ന അദേഹത്തിന്റെ നല്ല പാതിയും .

സ്വാര്‍ത്ഥതയുടെയും അത്രിപ്തിയുടെയും ഈ കാലത്ത് പങ്കുവയ്പിന്റെ ഓര്‍മ്മയായി അവര്‍ ഉണ്ടാകും. പരിഭവങ്ങള്‍ ഇല്ലാത്ത ശബ്ദമായി കുട്ടനും.

Saturday, November 6, 2010

മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ഒന്നാം വാര്‍ഷികം


ഞാന്‍ ബ്ലോഗ്ഗര്‍ ആയതിന്‍റെ ഒന്നാം വാര്‍ഷികം ഞാന്‍ പോലും അറിയാതെ കടന്നു പോയി. സ്വന്തം ജന്മദിനം പോലും പോലും മറന്നു പോകുന്ന ഞാന്‍ ഇതും മറന്നു പോയതില്‍ ആശ്ചര്യം തോന്നിയില്ല. ആരും ആശംസ പറഞ്ഞതുമില്ല.

ബ്ലോഗുകള്‍ വായിച്ചു മാത്രം ശീലിച്ച ഞാന്‍ സ്വന്തമായി ബ്ലോഗ്‌ തുടങ്ങിയതിനു പിന്നില്‍ വലിയ ആഗ്രഹങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അഭിപ്രായങ്ങള്‍
രേഖപ്പെടുത്താന്‍ ഉള്ള ഒരിടം . അത്രമാത്രം. അങ്ങനെ മൈസൂരില്‍ നിന്ന് തിരിച്ചു വന്ന ആദ്യ ദിനങ്ങളില്‍ ബസില്‍ വച്ചുണ്ടായ അനുഭവത്തെ കുറിച്ച് 2009 Nov 3 നു ആദ്യ പോസ്റ്റ്‌ . പിന്നെ ഒരു വര്‍ഷം കൊണ്ട് 11 പോസ്റ്റുകള്‍. ആദ്യത്തെ കമന്റ്‌ ഫെബിന്‍റെ വക. ആദ്യ ഫോള്ലോവേര്‍ ഫെബിഷ് . ഇപ്പോള്‍ 21 ഇല്‍ എത്തി നില്‍ക്കുന്നു. ഇതുവരെ എന്നെ പ്രോത്സാഹിപിച്ച ഏല്ലാവര്‍ക്കും നന്ദി.

Thanks a ton

Thursday, October 28, 2010

ഒരു നഷ്ട കണക്ക്

ഒട്ടൊന്നു പിന്നിലേക് പോകാന്‍ ഞാന്‍ കൊതിക്കുന്നു. ഖടികാരത്തിന്റെ സൂചി പിന്നിലേക്ക്‌ തിരിഞ്ഞു എനിക്ക് നഷ്ടപെട്ട എന്റെ ബാല്യത്തില്‍ ഇത്തിരി സമയം എത്തിചെങ്കില്‍. പഴയ പാര്‍ട്ടി ഓഫീസ്ന്റെ മടുപ്പവില്‍ ഇരുന്നു പുഴയെ കാണാന്‍ കഴിഞ്ഞിരുന്നെകില്‍? സ്കൂളില്‍ പോകുന്ന വഴി, പോട്ട് തൊട്ടു തന്നിരുന്ന ആ ചേച്ചിയെ ഒന് കൂടെ എനിക്ക് കാണണം.. അമ്മമെടെ കൂടെ വീണ്ടും കോണ്‍വെന്റ് സ്കൂള്‍ പടി കടന്ന്നു, പഴയ ക്ലാസ്സ്‌ റൂമിലേക്, അഷരങ്ങള്‍ പരിചയപെടുത്തിയ ബീന ടീച്ചറുടെ അരികിലേക്ക്, എഴുതിണ്ടേ ലോകത്തെ പരിചയ പെടുത്തിയ ഷേര്‍ലി ടീച്ചര്‍, സിപ്പി പള്ളിപ്പുറം സര്‍, ഫിലോ ടീച്ചര്‍.. അങ്ങനെ അങ്ങനെ... എന്റെ സ്കൂള്‍,
അകന്നു പോയ കുട്ടുകാര്‍, വീടുക്കാര്‍, വീട് മുറ്റത്തെ എന്റെ മാവും, പുളി മരവും ആഞ്ഞിലിയും...

നഷ്ടങ്ങളുടെ നിര നീളുകയാണോ? പുതിയവ കിട്ടുന്നതിനു പഴയ മാധുര്യം ഇല്ലാതെ പോകുന്നോ? അല്ലെങ്കില്‍ ഇല്ല എന്ന് സ്വയം വിശ്വസിപികുന്നതോ? അറിയില്ല ...

Friday, October 8, 2010

The New horizon called Islamic Banking

I was about to start this edition of Voice of the one Calling from the Desert on a serious note when my PC played, the Malayalam folk song 'Ninne kanan'in which a married woman ask her pal, why no one comes to ask your hand though you are more beautiful. The song grabbed the stages so quickly as it takes you back to the olden days and reminds one about the evilness of dowry system.

I am borrowing the same question, here, in a totally different situation. Its nothing but, Islamic Banking- The interest free banking system. A concept that fascinates me, and is a better topic to romance with. Ever since I left Infy for higher studies, i nurtured the dream of starting a banking system which charge less interest or even 0 interest. I was not able to frame my dream as it was very vague and am too dull to invent things. Now i know the answer. Its Islamic Banking.

I guess, in India, only Thomas Issac, the current FM of Kerala had a revelation to promote it at the state level. Introduction itself brought a cry of outrage. I still find it difficult to digest that all these drama were done to aloft the Secularism. Whether it vote bank politics or humanitarian thoughts, that made Issac to introduce the banking system, am least bothered. If there is a poor man, who can benefit from it, we should go for it.

Interest free banking concept is not unique to Islam. You read it in Exodus chapter in the old testament when God commands the Israelites, not to charge interest from among them when they lend money. When you travel to new testament Jesus speaks about the good Samaritan, thus making the caste difference vanish- a universal brotherhood. What I am trying to say is, if you dig a bit down, you find similarities in all religion after all, all religion show the path to God and are against exploitation. Islamic economist did a wonderful job by making it a system.

Starvation, confiscation, and suicides are not uncommon in India where majority live in the bottom lines. If the new system, exploits less or not exploit at all, why we should turn back from it? Does it make any sense to reject a proposal saying it promote a particular religion that too in a Country like India, who does not force religion down into your throat?

Wednesday, September 1, 2010

ഒരു ഘോഷയാത്രയുടെ ഓര്‍മ്മയ്ക്ക്‌

ഞാന്‍ ഉള്പെര്ടുന്ന സാദാരണ ജനം എന്നാ വലിയ സമൂഹത്തോട് സഹതാപവും അവന്ജയും തോന്നിയ ഏതാനും മണികൂറുകള്‍ ആണ് ഈ അവധി ദിവസം എനിക്ക് സമ്മാനിച്ചത്‌. എറണാകുളം ബസ്‌ കാത്തുനിന്നു അര മണികൂര്‍ ആയി. പിന്നീടു വന്ന ബസിലാകട്ടെ നല്ല തിരക്കും. കുറച്ചു യാത്ര കഴിജ്നപ്പോള്‍ സീറ്റ്‌ കിട്ടി. ദേവരുന്നു ബ്ലോക്ക്‌.

മതങ്ങള്കും ദൈവങ്ങള്‍ക്കും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ ആചാരങ്ങള്‍ക്ക് അല്പം ലാളിത്യം പ്രതീക്ഷിക്കാന്‍ കുടി പാടില്ല. അനുഷ്ടനങ്ങളിലെ ദൂര്ത് ദൈവങ്ങളെ സന്തോഷിപികുന്ന ഒരു കാലത്താണ് ഞാന്‍ ജീവികുന്നത്. അതുകൊണ്ട് തന്നെ ഓരോ ഘോഷയാത്രയും എത്രയും മനോഹരമാക്കാന്‍ സംഘാടകര്‍ ശ്രമിചിടുണ്ട്.

ഇതുപോലൊരു ഘോഷയാത്രയാണ്
എന്നെ ചിന്തിപിച്ചത്. മുപ്പതു മിനിറ്റ് ഘോഷയാത്ര കുരുക്കില്‍ പെട്ട യാത്രക്കാരോട് അതെ ജെനുസില്‍ പെട്ട ഒരു സഹോദരന്‍ ചെയ്തത്. ഘോഷയാത്രയുടെ മുന്‍ നിരയിലെ ചെണ്ട മേളക്കാരെ ഓരോ വാഹനതിന്ടെയും മുന്നില്‍ എത്തുമ്പോള്‍ അവിടെ നിര്‍ത്തി ഒരു അഞ്ചു മിനുട്ട് കൊട്ടികുക്ക എന്നാ വികൃതി. ചേട്ടന്റെ സംഘടന പാടവം എല്ലാരുടെയും മുന്നില്‍ കൊട്ടിഘോഷിക്കുക എന്നാ നിര്ധോഷമായ ആഗ്രഹമാണോ ചേട്ടനെ കൊണ്ട് അത് ചെയിച്ചതെനു എനിക്കറിയില്ല.

ചേട്ടാ ഒന്ന് പറഞ്ഞോട്ടെ , ഞാന്‍ നിങ്ങളെയും നിങ്ങള്‍ എന്നെയും അറിയില്ല. എങ്കിലും ഞാന്‍ അന്നേരം ഞാന്‍ അറിയാതെ ശപിച്ചു പോയി. ആ ശാപം ഏതെങ്കിലും ഒരു രണ്ടു മണിക്കൂര്‍ ബ്ലോക്കില്‍ ചേട്ടന്‍ പെടുമ്പോള്‍ തീര്‍നോളും

എല്ലാ ദൈവങ്ങളോടും എനികിപ്പോള്‍ ഒരടുപ്പം തോന്നുന്നു. പൊട്ടനും, കുറത്തിയും അതുപോലുള്ള മറ്റു ദൈവങ്ങളും അടിച്ചമാര്തപ്പെട്ടവന്‍ടെ വേദനയില്‍ നിന്നും സ്വതന്ത്ര അഭിവഞ്ഞയില്‍ നിന്നും ഉണ്ടായതാണെന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപെടുന്നത്. മനപ്പൂര്‍വം സ്രിഷിടികുന്ന ഗതാഗതകുരുക്കുകളില്‍ പെട്ടുപോകുന്നവര്‍ക്ക് വേണ്ടിയും ഒരു ദൈവം ഉണ്ടാകുന്ന കാലം വരും. ആ ദൈവത്തെ പ്രീതിപ്പെടുത്താന്‍ നമ്മള്‍ പാതയോരങ്ങളില്‍ ധര്‍ണ നടത്തും. നാട് റോഡില്‍ ഘോഷയാത്ര നടത്തും. ഓരോ യാത്രക്കരന്ടെയും മുന്നില്‍ അരമണിക്കൂര്‍ മേളം നടത്തും. ഒരു complete ബ്ലോക്ക്‌. ഞാനും ഹാപ്പി . ദൈവവും ഹാപ്പി.


വാല്‍ക്കഷ്ണം: നല്ലവരായ ദൈവങ്ങളെ, അടച്ചക്ഷേപിച്ചതിനു മാപ്പ് തരിക. ഇത് എന്റെ വേദന ആണ്. ഉത്തരവാദിത്തങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ പകലന്തിയോളം കഷ്ടപെടുന്ന പലരുടെയും വേദന ആണ്. ഭൂമിയില്‍ കഷ്ടപാടുകള്‍ നിറയുമ്പോള്‍ ദൈവം അവതരികും എന്ന് ഞാന്‍ കേടിടുണ്ട്. എത്രയും വേഗം അങ്ങ് വരട്ടെ
എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

Saturday, June 26, 2010

PSC Calling....

A few weeks back, I met a childhood friend of mine at the bus stop. The bus stop is a place that give better chances for social networking as many buses skip the trip. You get enough time to meet new people, to gossip and of course, for re-defining relationships (love at first sight)…. No bus.. We waited there

Now days I don’t get much excited with meeting my old friends. I used to have a huge list of friends whom I call regularly and get not even a miss call from them that shows you are still remembered. Exceptions are there. Please excuse if you are the one who sms, call, mail/scrap me. Can’t help it as we all are struggling to make the ends meet.

This girl was a classmate of mine, during lower primary days. We were talking and in between she asked if am writing any PSC exams. I said

“No. I don’t “ . She stared at me in surprise. Probably I belong to that minority of cracks who doesn’t long for a govt job or would have thought it’s my ego.

“Cuhmon da.. you write a few. If you go through it, it’s a lottery. No need to work. But you can collect the salary at the end of the month” she replied

“Yes, that’s is the reason why I don’t write. I need a job, not just to hold to title and to collect the salary, but also to work. I need some work which you seldom find there”. Has she got annoyed? I don’t know and I don’t care.

I feel she is a representative of us, the Malayalees.. It is not just the salary and job security that attract people to Govt jobs but this stupid motto also. The sad part of the story was this girl is a teacher. She was a comrade, who actively participated in the Students union strikes against self financing colleges. I was thinking, if this is the kind of wisdom we cherish, we are going to be trapped in red tapes.

You go to any govt office, even if it’s for a single certificate, you have to waste at- least 2 days. Their replies will be
Day 1: No application here. Come next day
Day 2: Bring this card.. that card
Day 3: (You went there with all the possible certificates you can find)now, some mismatch. Can you ever expect an StrComp to return a 0 for these texts? After all, it is written by those generations who came before them.

Go to fisheries office. I have been there personally. I reached the office by 9.00 AM. I was waiting for the clock to strike 10. Seats were vacant even after 10. The officer came after 10:30. I was made to wait again. By the time I finished my work, it was 11:30. I wanted to blast at him. But I am an “unfortunate, common citizen” of this beautiful land. Can't Interrupt a Govt Servant "at work". I had to collect just one application form. Later on I came to know that, the new form was not needed.

Go to mg university (from experience). You will find empty seats till 11:30AM and seats getting vacant by 3:30 PM. Its heaven for the people who work there. Flexible working hours!!!!! And hell for those who approach them for a signature or a certificate (Customer service…).

The government should bring a proper performance management system. They should take the feedback of Aam Admi to decide the grades and promotions of Govt Servants. Otherwise, this tradition of red tapism will repeat.

Long Post :(... will add somemore things to this in a new one.

Thanks for reading

Friday, June 18, 2010

Funny but serious

Its on my way to Binani Zinc I met that aunty who works as a clerk in Edappally. In my 30 mins journey we get enough time to talk on the many things. Out of these, most of the time, the topic will be frequency of buses in Panayikulam route. We speak this almost every day as there will be many people including ladies on the footboards of the bus. For everyone, the journey is a nightmare. Anyways we are getting used to it.

Yesterday, the bus filled more gents than women. We were sitting in the second chair from the door. Usually the place till the third seat will be occupied by women. This time, it was occupied by gents. No enough space and people standing were literally slanting. It was then my friend started a new spin in the chat

As I told earlier, she is working as a clerk in an attorney’s office and has to travel a lot. Whenever she enters a bus from city, the first thing she does is the display of the knife she carries in her bag. She takes it out, wipe it, check it, and keep it back in the bag. By this men near her will move away.

She has been doing this for a fairly long time… and this is how a woman is supposed to travel in the so called “God’s Own country”. Right from eve teasing to unwanted touch, a woman has to bear many things in the streets and public places of this God’s own land. But hardly have they reacted. Even if they, others discourage her. No one desires a change and no change, it repeats.

Thursday, June 3, 2010

My Pseudo Love

I was sitting in the verandah thinking how to celebrate the World Environment day. Like Japanese, I was planning for it, for a long time, at least from the days of ads and campaigns on “the DAY”. I dreamt of planting teak, mahagony and a few other varieties of tree saplings. But now I realize when my plans lay as the promises of the politicians, that am just another citizen, who is very good at preaching and do less.

Am just another citizen, who speak on global warming, climate change and emission control. I mourn at the shrinking forest and lament for the disappearing species. I cry when my neighbor throw garbage into the nearby water body. I am that civil servant who rejected the indebted farmer’s request to register the sale of his land to a real estate giant. At the end of the day, I find myself, resting in the air conditioned room of my concrete palace. I cut down all the trees in my small piece of land, for beautification. But still am a lover of this earth and my environment. I still cry when…..

Wednesday, May 26, 2010

The OWL

It was a hot summer day of May; I was on my 4th round of bath. Climate was so horrible that even 2 times bath will not give relief from the heat. It was then I heard the sound of an owl outside the window. It took me back to my childhood days.

Owl was considered to be a bad omen that none will allow the poor creature to sit somewhere peacefully. It was believed that the owl would bring diseases to the children. People do all sorts of funny things if this poor guy finds a place somewhere near their house. I still wonder what those activities of putting salt into burning oven and heating the knife has to do with the owl.

I remember my granny and aunty amma walking round the house with burning Olibanum, their lips moving in prayers. But the owl never moved from its place nor stopped crying. Anyways, these beliefs influence the life style of village people. For me, they are our privileges. I love to be bound to these beliefs.

Now, we are grown up. I remember granny doing it till Joel’s days (My cousin, 11 yr old). 4 yr old sania is the youngest of us. But I don’t see granny roaming round with burning Olibanum. Either she stopped it due to her old age or owl reduced in numbers due to many reasons.

Wednesday, January 20, 2010



Can you believe that people are still using this bridge?? On the way to Maliankara