Friday, December 17, 2010

ബസ് ഡേ : ഒരു ബസ്‌ വിചാരം

ഇന്ന് ബസ്‌ ദിനം . പൊതു ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ശ്രമം. മനോരമ ന്യുസില്‍ നടന്‍ കൈലാശിന്റെ ബസ് യാത്ര ഒക്കെ കണ്ടപ്പോഴാണ് ഇതൊരു മഹാ സംഭവമാണെന്ന് മനസിലായത്. സിനിമയിലെ തിരക്കുകള്‍ ബസ്‌ യാത്ര അനുവദികുന്നില്ലെന് അങ്ങൊരു പറഞ്ഞത് നേരാണോ എന്ന് അങ്ങോരുടെ ഒരു സിനിമ പോലും കാണാത്ത എനിക്ക് അറിയില്ല. അതൊക്കെ പോട്ടെ, പ്രത്യേകുച്ചു യാതൊരു തിരക്കും ഇല്ലാത്ത ഞാന്‍ ഓഫീസില്‍ പോകാന്‍ ഓട്ടോ വിളിക്കുന്നത്‌ ആരുടേം ശല്യം ഇല്ലാതെ ഒറ്റക് യാത്ര ചെയ്യാന്‍ അല്ല. പ്രൈവറ്റ് ബസിനെ നോക്കി , ആ പൊക്കോ എന്നും പറഞ്ഞു, പിന്നാലെ വരുന്ന KSRTC യില്‍ കയറുന്നത് നഷ്ടത്തില്‍ ഓടുന്ന KSTRC യെ ഒരു ആഗോള കമ്പനി ആക്കി മാറ്റാനുള്ള ആഗ്രഹം കൊണ്ടുമല്ല. സ്വതവേ ലൈറ്റ് വെയിറ്റ് ആയ ഞാന്‍ ഈ പ്രൈവറ്റ് ബസ്‌ ഡ്രൈവര്‍മാരുടെ SKILLS പ്രദര്‍ശനത്തിനിടയില്‍ പറന്നു പോയി, വീട്ടുകാര്‍ക്കും പിന്നെ 2 ദിവസം പത്രക്കാര്‍ക്കും പണി ഉണ്ടാക്കേണ്ട എന്ന് വച്ച. അല്ലേലും ഇത്രേം ഭാരം തങ്ങുന്ന ഭൂമിക്കു എന്റെ ഒരു 36 കിലോ ഒരു ഭാരമേ അല്ല.

+2 കാലത്തേ കൂട്ടുകാരിയുടെ ലൈന്‍ , ബസ്‌ മാറി വൈപ്പിന്‍ പരൂര്‍ റൂട്ടില്‍ ബസ്‌ ഓടിക്കാന്‍ വന്നത് ഞങ്ങള്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ്.അന്നൊക്കെ സ്ടന്റിലേക്ക് കയറാനും ഇറങ്ങാനും ഒരു റോഡ്‌ മാത്രമേ ഉള്ളു. ഞങ്ങള്‍ സ്ടന്റിനുള്ളിലേക്ക് നടക്കുന്ന സമയത്താണ് ഈ പഹയന്‍ ബസും കൊണ്ട് വരുന്നേ. പിന്നെ അവിടെ ആകെ സംശയമാണ്. ആകെ ഒരു ബഹളം. നങ്ങളുടെ ദേഹത് മുട്ടി മുട്ടില്ല എന്നാ മട്ടിലാണ്‌ ഇങ്ങോരുടെ ഡ്രൈവിംഗ്. പിന്നെ, ഇങ്ങോരെ കണ്ടാല്‍ ഞങ്ങള്‍ റോഡ്‌ ക്രോസ് ചെയില്ല. കക്ഷി വണ്ടിം കൊണ്ട് പോകാന്‍ വെയിറ്റ് ചെയ്യും. ഞങ്ങള്‍ റോഡ്‌ ക്രോസ് ചെയ്യാന്‍ കാത്തു അയാളും. കലാപരിപാടിക്ക്‌ ഒരു മുടക്കവും ഇല്ല. ഇങ്ങനെ ഇയാള്‍ടെ വേഷംകെട്ട് കാരണം ഞങ്ങള്‍ ഒരിക്കെ ആംബുലന്‍സ് നു മുന്നിലും പെട്ടു. ആശുപത്രിയില്‍ പോകാന്‍ വേറെ വണ്ടി നോക്കേണ്ട എന്ന് അന്ന് കൂട്ടുകാരി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു

ഇനിയും ഉണ്ട് ജെനുസുകള്‍. എറണാകുളം കൊടുങ്ങല്ലൂര്‍ ബസിലെ ഡ്രൈവര്‍ നു മാല്യങ്കര കൊള്ലെജിന്നു പെണ്‍കുട്ടികള്‍ കയറിയാല്‍ പിന്നെ കണ്ട്രോള്‍ കിട്ടില്ല. ചെറിയ ക്ലാസ്സിലെ കുട്ടികളെ കണ്ടാല്‍ കണ്ണില്‍ പിടിക്കില്ല .. അങ്ങനെ .. അങ്ങനെ...

ആനപ്പുറത്തിരിക്കുന്ന പാപ്പാന് താഴെക്കുടി പേടിച്ചരണ്ടു നടന്നു പോകുന്ന മുടന്തന്‍ കുഞ്ഞാടിനെ കല്ലെറിയുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം മനസുഖം ആണ് ഇവര്‍ക്ക് കിട്ടുന്നതെന്ന് തോന്നുന്നു. ..ഇവരെ നേരെ നിര്‍ത്തിയാല്‍ കുറെ ആളുകളെങ്കിലും ബസ്‌ ഉപയോഗിക്കാന്‍ തുടങ്ങും എന്നാണ് തോന്നുന്നത്. പിന്നെ ശാസ്ത്രിയമായ ഒരു സമയക്രമവും. തിരക്കുള്ള റൂട്ടില്‍ അരമണിക്കൂര്‍ ഇടവിട്ട്‌ ബസ് വന്നാലുള്ള ഗതി ഒന്നാലോചിക്കൂ.. കമ്പിയില്‍ തൂങ്ങിക്കിടന്ന പലപ്പോഴും ഇങ്ങനെ ഉള്ള റൂട്ടിലെ യാത്രകള്‍. അതൊന്നും പരിഹരിക്കാതെ എല്ലാരും ബസില്‍ യാത്ര ചെയ് എന്ന് വിളിച്ചു കൂകിട്ടു കാര്യമില്ല

Note: Jesus and Kodungalloramma : buses that ply in our route

Tuesday, December 14, 2010

എന്റെ ഓരോരോ ആഗ്രഹങ്ങളേ

ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പൈലറ്റ് ആകാനായിരുന്നു ആഗ്രഹം. പിന്നെ ഞാനായിട്ട് ആരുടേം ജീവന്‍ എടുക്കെണ്ടാണ് വച്ച് ആ ആഗ്രഹം ഉപേക്ഷിച്ചു. പിന്നെ പത്രപ്രവര്‍ത്തനം ആയിരുന്നു ഇഷ്ടം. ലീല മേനോന്റെ ഒക്കെ ഇന്റര്‍വ്യൂ കേട്ട് വെള്ളമിറക്കി ഇരുന്ന നാളുകളെ ഇന്നും എനിക്ക് ഇഷ്ടമാണ്. അവരെ പോലെ , പുലി പ്രഭാകരനെയും വീരപ്പനെയും ഒക്കെ ഇന്റര്‍വ്യൂ ചെയ്യുന്നത് സ്വപ്നം കണ്ടു എത്ര നേരം കളഞ്ഞിട്ടുന്ടെന്നു എനിക്ക് ഇപ്പോഴും അറിയില്ല. ഏതായാലും എനിക്ക് ഇന്റര്‍വ്യൂ സ്ലോട്ട് അനുവദിക്കുന്നതിന് മുന്‍പേ അവരെ യമന്‍ കൊണ്ട് പോയി.

പിന്നെ ഒരാഗ്രഹം ആനേനെ വാങ്ങാനായിരുന്നു. സര്‍ക്കാര്‍ അതിനും വിലക്കെര്പെടുത്താന്‍ പോകുവാ, സ്വകാര്യ വ്യക്തികള്‍ക്ക് ഇനി ആന ഉടമസ്ഥത ഇല്ല . അങ്ങനെ ആനേനെ മുറ്റത്ത്‌ കെട്ടാനുള്ള ആഗ്രഹവും ബാക്കിയായി. പിന്നെ ഒന്ന് പലിശ രഹിത ബാങ്കിംഗ് തുടങ്ങണം എന്നായിരുന്നു. അതെന്താകുമോ ആവോ?

എന്റെ നല്ല കാലത്തിനു അമേരിക്കന്‍ പ്രസിടെന്റിനെ ഒന്നും ഇന്റര്‍വ്യൂ ചെയ്യുന്ന സ്വപനം ഞാന്‍ കണ്ടില്ല... അല്ലേല്‍ ഈ പോസ്റ്റ്‌ ഞാന്‍ വല്ല ഗ്വന്റിനമോ ബെയില്‍ നിന്നും ചെയ്യേണ്ടിണ്ടി വന്നേനെ :(

Friday, December 10, 2010

ഞാന്‍ കേട്ട കഥയിലെ മനുഷ്യര്‍ : ഭാഗം 2

പ്രണയത്തിനു ജാതിയോ മതമോ സാമ്പത്തീക അസമത്വങ്ങലോ ഇല്ല . അതുകൊണ്ടാവാം അത് അന്ധമാനെന്നു പറയുന്നത് . അതുകൊണ്ട് തന്നെ എന്റെ നായികയുടെ ജാതി ചോദിക്കുന്നതില്‍ പ്രസക്തിയും ഇല്ല. അവര്‍ക്ക് ഞാന്‍ ശകുന്തള എന്ന് പേരിടുന്നു. ശകുന്തളയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ജാതിയില്‍ താഴ്ന്നതെങ്കിലും സമ്പത്തീകമായി മുന്നില്‍ നിന്നിരുന്ന നായകനും അവരെ സ്നേഹിച്ചു. അയാളെ നമുക്ക് സുശ്രുതന്‍ എന്ന് വിളിക്കാം .

പ്രണയം പൂര്‍ണ്ണമാകുന്നത് പരസ്പരം പങ്കുവയ്ക്കാപെടുമ്പോഴനെങ്കില്‍ ആ പങ്കുവയ്പ്പാണ് അവരുടെ പ്രണയത്തെ അല്പയുസാക്കിയത്. ഋതു മാറിയപ്പോള്‍, സുശ്രുതനും മാറിയിരുന്നു. ജാതിയുടെയും സമ്പത്തിന്റെയും പിടിവാശിക്ക്‌ മുന്നില്‍ തകര്‍ന്ന ആ പ്രണയത്തിന്റെ തിരുശേഷിപ്പാകാന്‍ ആ ഭ്രുണത്തെ ആരും അനുവദിച്ചില്ല.

വന്ജിക്കപ്പെട്ട പെണ്‍കുട്ടിയുടെ കണ്ണുനീരിനു സംഹാരശേഷി ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ നാട് എന്നെ കത്തിയമര്‍ന്നെനെ!!! എങ്കിലും ശകുന്തളയുടെ കണ്ണീരും ശാപവും സുശ്രുതനെ പിന്തുടര്‍ന്നു. ഉപേക്ഷിക്കപെട്ട മകളുടെ മുന്നില്‍ വച്ച് അവരുടെ അമ്മ അയാളെ ശപിചെത്രേ..
"ഈ മുറ്റത്ത്‌ ഇനി ഒരു കുഞ്ഞു ഓടിക്കളിക്കില്ല "..

വര്‍ഷങ്ങള്‍ക്കിപ്പുറം സുശ്രുതനും അയാളുടെ പുതിയ ഭാര്യയും ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്നു. ശപിക്കപെട്ട മണ്ണ് ഒരു കുഞ്ഞിക്കല്ടിവയ്പ്പിനും...

ശകുന്തള വിവാഹിതയായി... 2 മക്കളുടെ അമ്മയായ അവരെ പിന്നെ വേട്ടയാടിയത് നാട്ടിലെ വിശുദ്ധന്മാര്‍ ആയിരുന്നു. സുശ്രുതന്റെ പഴയ കാമുകിയുടെ ഭര്‍ത്താവായി അയാളെ ജനം എതിരേറ്റപ്പോള്‍, അവള്‍ വീണ്ടും തനിച്ചായി... പിന്നെ ജീവിതവുമായി അവളുടെ സമരം. മക്കളെ നാട്ടിലാക്കി പുറത്തേക്കു ജോലി തേടി പോയ അവളെ കാത്തിരുന്നത് മകളുടെ ചേതനയറ്റ ശരീരം ആയിരുന്നു. കാരണങ്ങള്‍ ഒന്നും പറയാതെ ഒരു അത്മഹത്യ...

പഴയ കൂട്ടുകാരിയുടെ മുന്നില്‍ എനിക്കെന്തു കൊണ്ട് ഇങ്ങനെ വന്നു, ദൈവം എന്ത് കൊണ്ട് എന്നോട് കരുണ കാണിച്ചില്ല എന്ന് അവര്‍ കരഞ്ഞപ്പോഴാണ് ഞാന്‍ അവരെ ശ്രദ്ധിക്കുന്നത്. അവരുടെ ദുഖങ്ങള്‍ക്ക്‌ ആരാണ് ഉത്തരവാദി? കൌമാര ചപല്യങ്ങള്‍ക്ക് തന്നെത്തന്നെ അടിയറവു വച്ച അവര്‍ തന്നെയോ ? അഭിമാനം കാക്കാന്‍ സ്നേഹിച്ച പെണ്ണിനേയും സ്വന്തം കുഞ്ഞിനേയും തിരസ്ക്കരിച്ച അവളുടെ കാമുകനോ? അല്ലെങ്കില്‍ ഈ സമൂഹമോ? ആരാണ് ..... !!!!