Thursday, December 29, 2011

New Year resolution

New Year's resolution എടുക്കാന്‍ നേരമായി.. ബ്രേക്ക്‌ ചെയ്യാനും ....

Mysore ജീവിത കാലം.. ഞാനും റൂമിയും കൂടെ new year resolution എടുത്തു. എല്ലാ ദിവസവും രാവിലെ അഞ്ചരയ്ക്ക് എഴുന്നേല്‍ക്കും, നടക്കാന്‍ പോകും. രാവിലെ എട്ടു മണിവരെ കിടന്നുറങ്ങുന്ന, വ്യായാമം ഒന്നും ചെയ്യാത്ത ഞങ്ങള്‍ ആണ് തീരുമാനം എടുത്തത്‌ ..

ജനുവരി 1. സമയം രാവിലെ 5:30

എന്റെ മൊബൈലില്‍ അലാറം അടിക്കുന്നു.. ഉറക്കപ്പിച്ചില്‍ കണ്ണൊക്കെ തിരുമി സമയം നോക്കി. അപ്പുറത്തെ റൂമില്‍ അനക്കം ഒന്നും ഇല്ല .. പുള്ളിക്കാരി നല്ല ഉറക്കം. അര മണിക്കൂര്‍ നടത്തമല്ലേ.. ആര് മണിക്ക് എഴുനെല്‍ക്കം ..അലാറം ഓഫ്‌ ചെയ്തു വീണ്ടും കിടന്നു. അംബി എന്നെ വിളിച്ചില്ല.. ഞാനും..പതിവ് പോലെ എട്ടു മണിക്ക് എഴുന്നേറ്റു. ഒന്നാം ദിവസം തന്നെ മുടക്കം.

ആഴ്ച ഒന്ന് കഴിഞ്ഞു . ഒരു ദിവസം പോലും നേരത്തെ എണീറ്റില്ല. നടക്കാന്‍ പോയും ഇല്ല. പിന്നീടോരിക്കെ അംബി പറഞ്ഞു . "നമ്മള്‍ ഇതുവരെ നടക്കാന്‍ പോയില്ല.".

"ഇല്ല അംബി, ഞാന്‍ എല്ലാ ദിവസവും നടക്കാന്‍ പോവുന്നത് സ്വപ്നം കാണാറുണ്ട്. രാവിലെ കാണുന്ന സ്വപ്നം, ഫലം ചെയ്യുംന്ന പറയരു ".

"നീ ഒറ്റയ്ക്ക പോകുന്നെ? കൂടെ ഞാന്‍ ഉണ്ടോ ? "

"പിന്നെ എനിക്ക് ഒറ്റക് പോകാന്‍ മടിയ. അമ്ബിം ഉണ്ട് കൂടെ ".

"അപ്പൊ നമ്മുടെ നടപ്പ് മുടങ്ങിയിട്ടില്ല ... "

ഇപ്പോഴും new year resolutions സ്വപ്നത്തില്‍ മാത്രം. ഈ സംസാരം ഒക്കെ ഇപ്പൊ ഓര്‍ക്കുമ്പോ ചിരി വരുന്നു.. ഇത്രേം പൊട്ടത്തരം പറയാന്‍ പറ്റിയല്ലോ എന്നോര്‍ത്ത്


PS : ഇങ്ങനെ ഒരു പേജ് എനിക്കുണ്ടായിരുന്നു എന്ന് ഞാന്‍ തന്നെ ഓര്‍ക്കാന്‍ വേണ്ടി പോസ്റ്റ്‌ ചെയ്തത്. എന്റെ പ്ലുസില്‍ നിന്നും ..

Wednesday, July 20, 2011

Marriage and Economics

Even before reading the article that published in Business Line on “Economics of marriage, ‘my little stupid brain’ had begun chanting on it. When the article spoke about the competitive advantage and economics of sex within marriage I was more interested in the employment opportunities that each marriage or any other similar ceremony generates, and on the purchasing power that gets transferred from one party to another, in Indian scenario, to a large extends, from the bride’s family to the groom’s and the conspicuous consumption pattern arose during those seasons.


I feel, in the current scenario, each marriage is a period of emergency for the family. I mean financial crisis. I have seen many middle class parents, who had to sell of their property to get the girl off , or have to opt for loans to meet the dowry and other expenses. This trend is pretty evident in the middle and lower strata of the society. The girl who comes in bring purchasing power and who go out leaves behind her a huge liability. In the lower strata where the disposable income is meager, the boy’s marriage is one occasion for acquiring , electronic, automobile and other consumer durables. And in many cases, the girl’s family has to fund for the wedding expenses at the groom’s side.


People say, marriages happen in heaven. I can't comment on that. But I would say, the this institution begins in a bubble formed out of prestige, show offs and bank loans. Marriage is a prestige issue for many, forcing them to copy the extravagant pattern followed at the upper side of pyramid. Now a days I can see even guys opting for loans to fund their marriage!!!! Its unfortunate to see or experience the priorities being shifted... to money power than to the mutual understanding, love and respect. Money is the basis of love especially in arranged marriages. You yearn for money and then for a partner. And ultimately it ends up as a ceremony that merchants,banks and money lenders celebrate.



PS: I am not generalizing. But this is what i have observed from my surrounding. Exceptions are there.

Wednesday, April 6, 2011

ഒരു കറി വയ്പ്പിന്റെ ഓര്‍മ്മയ്ക്ക്‌

ഇന്ന് ലഞ്ച് കഴിക്കുന്നതിനിടയ്ക്ക് പഴയ കുക്കിംഗ്‌ അനുഭവങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ചേന കറി വച്ച കാര്യംഓര്‍മ്മ വന്നത്. മൈസൂരില്‍ ഞാനും എന്റെ റൂമി നിഷയും ആയിരുന്നു മിക്കവാറും ദിവസം കുക്കിംഗ്‌ചെയ്തിരുന്നത്. മറ്റുള്ളവര്‍ പുറത്തു നിന്ന് കഴികുകയാണ് പതിവ്. ഞാനും നിഷയും ആണെങ്കില്‍ മാര്‍ക്കറ്റില്‍പോയാല്‍ ആര്‍ക്കൊക്കെയോ ചക്കക്കൂട്ടാന്‍
കിട്ടിയ പോലെയാണ് .. എല്ലായിടത്തും കേറി ഇറങ്ങി, മാര്‍ക്കറ്റ്‌ മുഴുവന്‍ വാങ്ങാന്‍ പറ്റുമെങ്കില്‍ അതും ചെയ്യും. പിനീടുള്ള ദിവസങ്ങളില്‍ കുക്ക് ചെയാന്‍ സമയം പോലും കിട്ടില്ല. അവസാനം ഇതെല്ലം കൂടി വാരി കളയേണ്ടി വരും . അങ്ങനെ ഒരു മാര്‍ക്കറ്റ്‌ വിസിറ്റില്‍ ആണ് ചേന കണ്ണില്‍പെടുന്നത്. എന്നാല്‍ ഇനി പരീക്ഷണം ചേനയില്‍ ആക്കാം എന്ന് വച്ച്. ആര്‍ഭാടമായി ചേനയും വാങ്ങി വീട്ടിലേക്കുപോന്നു.

ഒരു ശനിയാഴ്ച ദിവസം കുക്ക് ചെയ്യാം എന്ന് തീരുമാനിച്ചു. അന്നാണെങ്കില്‍ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കും. നിഷയ്ക്ക്ഓഫീസില്‍ പോകണം
. ഞാന്‍ തന്നെ കുക്ക് ചെയ്തോളാം എന്നേറ്റു. ഞാന്‍ ചേന നന്നാക്കി, തിളപ്പിച്ചു, നല്ല ഭംഗിയായി അരിഞ്ഞു, മാറ്റി വച്ചു. അപ്പോഴാണ് വീട്ടില്‍ ഉള്ളി, ഇഞ്ചി തുടങ്ങിയ അടിസ്ഥാന സാധനങ്ങള്‍ ഒന്നും ഇല്ല എന്ന് മനസിലായത്. നിഷേയെ വിളിച്ചു.

ഞാന്‍ : നിഷേ, ഇവിടെ ഒന്നും ഇല്ല, ചേനേം എണ്ണ , കുറച്ചു മസാലയും മാത്രേ ഉള്ളു, ഉള്ളിം
മുളകും ഇല്ലാതെ എങ്ങനെ കറി വയ്ക്കും ?

നിഷ: അതൊക്കെ
പറ്റും . ഇനി ഇപ്പൊ പുറത്തു പോയി വങ്ങേണ്ട, ഉള്ള പൊടി ഒക്കെ തന്നെ ഇട്ടു വച്ചാ മതി

ഞാന്‍ : എന്നാലും നിഷേ, ഒരു starting ട്രബിള്‍. എന്ത് ചെയ്യും?

നിഷ: ഒട്ടും പറ്റുനില്ലേ?

ഞാന്‍ : ഇല്ല.. എണ്ണയില്‍ ഇടാന്‍ എന്തേലും വേണം.

നിഷ : എന്തേലും മതിയോ?

ഞാന്‍ : മതി.

നിഷ : എന്നാല്‍ ഷെല്‍ഫില്‍ ഉണക്ക മുളക് കാണും. അത് വെച്ച് സ്റ്റാര്‍ട്ട്‌ ചെയ്തോ. അത് ഇട്ടാല്‍ മതി,


എനിക്കും സന്തോഷം. അപോ ഇന്ന് ചേനക്കറി
തന്നെ. കഴുകി എടുത്ത മുളക് കീറി നേരെ എണ്ണയിലേക്ക് . മുളകിലുണ്ടായ വെള്ളം കളയാതെ ആണ് ഞാന്‍ എണ്ണയിലേക്ക് ഇട്ടതെന്ന് മനസിലായത് എണ്ണ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ്. പിന്നെ അടുക്കളയില്‍ എന്തൊക്കെ സംഭവിച്ചു എന്ന് എനിക്ക് വലിയ നിശ്ചയം ഇല്ല. ആകെപള്ളിയിലെ പെരുന്നാളിന് വെടിക്കെട് നടത്തുന്ന ഒരു പ്രതീതി. ഞാന്‍ ഓടി രണ്ടു റൂം അപ്പുറം പോയി നിന്നു.

ബഹളം എല്ലാം കഴിഞു തിരിച്ചെത്തിയപ്പോള്‍ ചട്ടിയില്‍ നിന്നും പുക വരുനുണ്ടായിരുന്നു. എന്നാലും പുകയിലെയ്ക്ക്
മുളക് പൊടി ഇടാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. പിന്നെ ആകെ കറുപ്പ് നിറം. അമ്മ, കറുത്തനിറത്തില്‍ മാങ്ങാ കറി വയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത് കൊണ്ട്, എന്റെ ആത്മ വിശ്വാസം ഇരട്ടിച്ചു. കറുത്ത മിശ്രിതത്തില്‍ ഞാന്‍ ചേനയും ഇട്ടു.

ചെയ്തത് മണ്ടത്തരമാണെന്ന്
കത്താന്‍ എനിക്ക് പിന്നെയും നേരം എടുത്തു. സ്ടവ് ഓഫ്‌ ചെയ്തു ഞാന്‍ കരിഞ്ഞപൊടി പുരണ്ട ചേന പുറത്തെടുത്തു . ഇനി എന്ത് ചെയ്യും? തലയില്‍ വീണ്ടും ബള്‍ബ്‌ കത്തി. ചേന മുഴുവന്‍ഞാന്‍ വീണ്ടും എടുത്തു കഴുകി. ഒന്നല്ല. പലതവണ. എന്നിട്ട് വീണ്ടും കറി വച്ചു, വേറെ എണ്ണ ഒഴിച്ച്, മുളകിടാതെ, ഉള്ളി ഇടാതെ.. രാത്രി വീടെത്തിയ നിഷയോടു കഥ മുഴുവന്‍ പറഞ്ഞു. അന്ന് നിഷ ചിരിച്ച ചിരി... നിഷേ..... !!!!! എന്നിട്ടും കഴിക്കാന്‍ നേരം ഒരു ഭയം, ചേന ചോറിയോ,


"നിഷേ , ചേന ചോറിയോ ?"
"ഏയ്‌, അതിനിനി എന്തെങ്കിലും വികാരം ഉണ്ടാവോന്നു തോന്നുന്നില്ല
, അത്രേം കഷ്ടപ്പെടുതിയതല്ലേ, ധൈര്യമായി കഴിച്ചോ.."

സമര്‍പ്പണം : നിഷയ്ക്ക്...നിഷയ്ക്ക് മാത്രം

Monday, February 28, 2011

I Am Innocent of this Man’s Blood

പറഞ്ഞത് പീലാത്തോസ്. ദൈവപുത്രനെ ദൈവത്തിന്റെ സ്വന്തം ജനതയ്ക്ക് അറവു മൃഗമായി വിട്ടു കൊടുത്തുകൊണ്ട് പീലാത്തോസ് പറഞ്ഞ വാചകമാണിത്. അധികാരങ്ങളും ആഡംബരവും ഒരു നിമിഷം അദേഹത്തെ മയക്കിയില്ലായിരുന്നു എങ്കില്‍ ചരിത്രം മറ്റൊന്നായേനെ.

സൌമ്യയെ നമ്മള്‍ മറന്നു തുടങ്ങിയിരിക്കുന്നു. ഇനി ആ പാവം തമിഴ് ബാലികയും നമ്മുടെ മറവികളിലേക്ക് ഊഴ്നിറങ്ങും. ക്രൂരമായ പീഡനം ആ പെണ്‍കുട്ടിക്ക് ഏറ്റിട്ടുണ്ടെന്നു ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്ന അയല്‍ക്കാര്‍ ഇതുവരെ എവിടെയായിരുന്നു? ആ പെണ്‍കുട്ടിയെ പട്ടി കൂടിനുള്ളില്‍ പൂട്ടി ഇടുന്നത് കണ്ടിട്ടുണ്ടെന്ന് മൊഴിനല്‍കിയവര്‍ നേരത്തെ ഇക്കാര്യം പുറത്തു വിട്ടിരുന്നെങ്കില്‍ അവള്‍ ഒരു പക്ഷെ രക്ഷപെടുമായിരുന്നില്ലേ?

ആയിരം പേര്‍ക്ക് വേണ്ടി ഒരാള്‍ മരിക്കുന്നത് നല്ലതാണെന്ന ബാര്‍ബേറിയന്‍ വിശ്വാസം ആണോ ഇന്നും നമ്മെ നയിക്കുന്നത്? ട്രെയിന്‍ യാത്രയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഇല്ലെന്നു "അറിയേണ്ടവര്‍" അറിയാന്‍ ഒരു സൌമ്യ ബലിയാകേണ്ടി വന്നു. അടിമക്കച്ചവടം എന്ന നികൃഷ്ട ആചാരം ഇന്നും നിലവില്‍ ഉണ്ടെന്നു നമ്മള്‍ അറിയാന്‍ ആ തമിഴ് പെണ്‍കുട്ടിയും മൃഗീയമായി കൊല്ലപ്പെടെണ്ടി വന്നു. അവരുടെ രക്തത്തില്‍ ചവിട്ടി നിന്ന് പണ്ട് പീലാത്തോസ് പറഞ്ഞ അതെ വാചകം നമ്മളും പറയുന്നു "ഈ രക്തത്തില്‍ എനിക്ക് പങ്കില്ല "

ഒന്നോര്‍ക്കുക, ഒഴിവാക്കാമായിരുന്ന മരണങ്ങള്‍ ആയിരുന്നു ഇവര്‍ രണ്ടു പെരുടെതും. നമ്മള്‍ ഒന്ന് പ്രതികരിച്ചിരുന്നെങ്കില്‍ ... നമ്മുടെ സുഖങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും ഇടയില്‍ ഇവരെ നമ്മള്‍ ഒരിക്കെലെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ...

Wednesday, February 16, 2011

അസ്വസ്ഥമാക്കുന്ന ചില ചിന്തകള്‍

കാണുന്നതെല്ലാം നിറം മങ്ങിയ കാഴ്ചകള്‍ ആണെന്ന് തോന്നാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി. വരകള്‍ക്ക് വര്‍ണങ്ങള്‍ പകരാന്‍ കഴിവില്ലാത്തത് കൊണ്ട് കാഴ്ചകളില്‍ നിന്ന് ഒളിച്ചോടുകയാണ് പതിവ്. എങ്കിലും നിറം മങ്ങിയ ചിത്രങ്ങള്‍ ശല്യപ്പെടുത്തുന്ന ഓര്‍മ്മയായി ഇടയ്ക്കൊന്നു എത്തി നോക്കിയിട്ട് പോകും. ഇന്ന് കഴ്ച്ചകള്‍ക്കിടയില്‍ ഞാന്‍ ഒരു മുറിപ്പാട് കാണുന്നു. അപ്പയുടെ കഴുത്തിലെ ഒരു മുറിവ്. കേരള ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന്റെ ആരും അറിയാത്ത ഒരു സ്മാരകം. ഭൂ പരിഷ്കരണ നിയമം വന്നപ്പോള്‍ കുടിയാണ് വിട്ടു കൊടുക്കേണ്ട 10 സെന്റിനപ്പുരമുള്ള അവരുടെ ചേമ്പും മരച്ചീനിയും അപ്പയുടെ വീട്ടുകാര്‍ വെട്ടി നശിപ്പിച്ചതിന് പ്രതികാരമായി അവര്‍ വെട്ടിയത് അപ്പയുടെ കഴുത്തായിരുന്നു. അങ്ങനെ മാറ്റത്തില്‍ ഒളിച്ചു പോവുകയും തഴച്ചു വളരുകയും ചെയ്ത അറിയപ്പെടാത്ത കുറെ ജന്മങ്ങളില്‍ അവരും പെട്ടു

ഉടമകളില്‍ നിന്ന് ഭൂമി പിടിച്ചു വാങ്ങി നമ്മള്‍ എല്ലാവരും ജന്മികള്‍ ആയി എന്ന് സുരേഷ് സര്‍ പറഞ്ഞപ്പോള്‍ ഞാനും അത് ശരി വച്ചു.അതേ!! എല്ലാവരും മുതലാളിമാരായി. മണ്ണും വെള്ളവും ചൂഷണം ചെയ്യാനുള്ള അവകാശത്തിന്മേല്‍ താത്കാലികമായ ഒരു ഒരു സമത്വം മാത്രമേ വാങ്ങിയുള്ളൂ എന്ന് തോന്നുന്നു. ഇപ്പോള്‍ അവകാശം പോലും നമുക്ക് നഷ്ടമാവുകയാണ്‌. അവകാശങ്ങള്‍ ഒരു ന്യുനപക്ഷത്തിനു മാത്രമായി സ്വന്തമാവുകയാണ്. പ്രകൃതിയെയും മനുഷ്യനെയും ഒരു പോലെ ചൂഷണം ചെയ്യാനുള്ള അവകാശം. അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണം! പട്ടിണി മരണങ്ങളുടെയും കര്‍ഷക ആത്മഹത്യകളുടെയും അടിച്ചമര്ത്തലുകളുടെയും മുകളില്‍ കെട്ടിപ്പടുകുന്ന വികസനവും സാമ്പത്തിക വളര്‍ച്ചയും മാത്രമാണ് കാണുന്നത് . ഷോപ്പിംഗ്‌ മാളുകളും ആഡംബര വാഹനങ്ങളും വാഴുന്ന നിരത്തുകള്‍ നോക്കി ജീവിത നിലവാരം മെച്ചപ്പെട്ടെന്നു പറയുമ്പോള്‍, നമ്മള്‍ മറന്നു പോകുന്ന ഒരു വലിയ ജനവിഭാഗമുണ്ടിവിടെ.

നഴ്സറി ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ ആന്റ്യമ്മ ചൊല്ലി തരുന്ന ഒരു കവിതയുണ്ടായിരുന്നു. അടിയാന്റെ മുറ്റത്ത്‌ അവന്‍ നട്ട് വളര്‍ത്തിയ വാഴ വെട്ടികൊണ്ട് പോകുന്ന ജന്മിയെ കുറിച്ച്. അസമത്വം എന്ന് ഇപ്പോള്‍ വാതോരാതെ പ്രസംഗിക്കുന്ന പ്രതിഭാസത്തെ പറ്റി എനിക്ക് കിട്ടിയ ബാലപാഠം. അത് കൊണ്ട് തന്നെ, അപ്പയുടെ കഴുത്തിലെ മുറിവ് അത് അദ്ദേഹം അര്‍ഹിചിരുനില്ല എങ്കില്‍ കൂടി എന്നെ വേദനിപ്പിച്ചിട്ടില്ല . ആ മുറിവ് കാലത്തിന്റെ അനീവാര്യതയായിരുന്നു. അതൊരു ഓര്‍മ്മപ്പെടുത്തല്‍ കുടെയാണ്.

ചരിത്രം ആവര്‍ത്തിക്കുന്നു എന്ന് ഹെഗേല്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ എങ്കില്‍ ഇന്ന് എന്നത് പോയ കാലത്തിന്റെ പുതിയ വെര്‍ഷന്‍ ആണ് . വമ്പന്‍ കുത്തകകളും , രാഷ്തൃയക്കാരും ബ്യുറോകാറ്റ്സും മുടിപ്പിക്കുന്ന നാട് . മുറിവുകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. പക്ഷെ, ബന്ധങ്ങളുടെയും കടമകളുടെയും കെട്ടുപാടുകളില്‍ എന്റെ ചോര എനിക്ക് പോലും സ്വന്തമല്ല... അത് കൊണ്ട് ഞാനും രക്ഷപെടുകയാണ്. ഒരു ഒളിച്ചോട്ടം.. എന്റെ മാത്രം ലോകത്തേയ്ക്ക്.

Sunday, January 30, 2011

ഐസ് ക്രീം പാര്‍ലര്‍ : ഒരു "വെറും പെണ്ണി"ന്റെ കണ്ണിലുടെ

സ്ത്രീ പീഡനവും പെണ്‍വാണിഭവും എന്താണെന്നു മനസിലാക്കാന്‍ പ്രായം ആകുന്നതിനു മുന്‍പേ കേട്ട് തുടങ്ങിയ പേരുകളാണ് സൂര്യനെല്ലിയും ഐസ് ക്രീം പാര്‍ലരും ഒക്കെ. എല്ലാ ദിവസവും പത്രം വായിപ്പിച്ചു റിപ്പോര്‍ട്ട്‌ എഴുതിപ്പിക്കുന്ന ശീലം അമ്മാവനുണ്ടായത് കൊണ്ടാണെന്ന് തോന്നുന്നു ഈ വാര്‍ത്തകള്‍ അത്ര നേരത്തെ കണ്ണില്‍ പെട്ടത്. ചിലപ്പോഴെങ്കിലും ഈ പണി ഞങ്ങള്‍ക്ക് ഒരു കടത്തു കഴിക്കല്‍ മാത്രം ആയിരുന്നു. വൃത്തിയില്ലാതെ എഴുതിയതിനു തല്ലിയ അമ്മാവനോട്, ഇത് സ്ത്രീ പീഡനം ആണെന്ന് പറഞ്ഞപ്പോള്‍ ഒന്ന് എക്സ്ട്രാ കിട്ടി. അപ്പോഴും ഇതൊക്കെ പറയാന്‍ പാടില്ലാത്ത വാക്കുകളില്‍ ഒന്നാണെന്ന് മാത്രമേ കരുതിയുള്ളു.

ഭക്ഷണം വേണ്ടത്തപ്പോഴും, പഠിക്കാന്‍ മടി കാണിക്കുമ്പോഴും തല്ലു കൊള്ളുന്നതല്ല സ്ത്രീ പീഡനം എന്ന് മനസിലാകുന്നത്, മനോരമയുടെ സുപ്പ്ലിമെന്റില്‍, സുര്യനെല്ലിയിലെ പെണ്‍കുട്ടി എന്ന പേരിലോ മറ്റോ വന്ന ഒരു ഫുള്‍ പേജ് വാര്‍ത്തയാണ്. മുടി ഇരുവശത്തേയ്ക്കും അലസമായി പിന്നികെട്ടി, ഒരു പാവാടക്കാരി. വിഷാദവും നിസ്സഹായതയും നിഴലിക്കുന്ന മുഖം. അവളുടെ തോളില്‍ ഉറങ്ങുന്ന ഒരു പിഞ്ചു കുഞ്ഞ്. അന്ന് മുതലിന്നോളം, ഏതു പെണ്‍വാണിഭ-പീഡന വാര്‍ത്തയും എന്നെ ഓര്‍മ്മിപ്പിക്കുന്നത് അവളുടെ മുഖം ആണ്.

ഒരിടവേളയ്ക്ക് ശേഷം ഐസ് ക്രീം പാര്‍ലര്‍ വീണ്ടും പൊങ്ങി വന്നിരിക്കുകയാണിപ്പോള്‍. വോട്ടു വാങ്ങാനും കൊടുക്കാനും, പ്രതികരിക്കാനും, പ്രതികാരം ചെയ്യാനും ഒരു ഐസ് ക്രീം പാര്‍ലര്‍ സ്റ്റൈല്‍. ലൈഗീകതയെ പ്രത്യക്ഷത്തില്‍ അറപ്പായും പരോക്ഷത്തില്‍ ആനന്ദമായും കാണുന്ന മലയാളി ലൈഗീക വിശുദ്ധി പാലിക്കാത്തവരെ ഏതു കണ്ണിലുടെ ആകും കാണുക എന്നെ പ്രത്യേകം പറയേണ്ടതില്ല. സ്ത്രീക്ക് നേരെ ഉള്ള അവളുടെ സമ്മതം കുടാതെ ഉള്ള സ്പര്‍ശനം പോലും അവളുടെ അത്മാഭിമാനത്തിലെക്കുള്ള കടന്നു കയറ്റമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലഘനവും. ലൈഗീകമായി ആക്രമിക്കപ്പെടുന്ന സ്ത്രീ ആ വേദനയും അപമാനവും ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കുന്നുണ്ടാവും.അവരെ വീണ്ടും ആ ദുഷിച്ച ഓര്‍മകളിലേക്ക് തള്ളി വിടുന്നത് കൊണ്ട് നമുക്കെന്താണ് ഗുണം? ഒരേ ഇരയെ വീണ്ടും വേട്ടയാടെണ്ടതുണ്ടോ?

തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപെടനമെന്നു എല്ലാവരെയും പോലെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. സുപ്രീം കോടതി വരെ പോയിട്ടും ഈ കേസില്‍ തോല്‍വി ഇരന്നു വാങ്ങിയ ഗവര്‍മെന്റും, ഇതൊക്കെ മുതലെടുക്കുന്ന രാഷ്ത്രിയക്കാരും വീണ്ടും ഈ നാടകം ആര്‍ക്കു വേണ്ടിയാണു ആടുന്നത്? ഈ നാടകത്തില്‍ രാഷ്ത്രിയക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ആഘോഷിക്കുന്നത് ഒരു വിവാദ നായികയുടെ ജീവിതമാണ്‌. അവരുടെ ജീവിതം വച്ച് നമ്മള്‍ ആവശ്യത്തിനു കഥകളും വാര്‍ത്ത‍കളും ഉണ്ടാക്കിയില്ലേ? ഇനി എങ്കിലും അവരെ അവരുടെ വഴിക്ക് വിട്ടുകുടെ? സ്വകാര്യത ചിലരുടെ മാത്രം ആവശ്യമാണോ? റെജിനയ്ക്കും, അവരെ പോലെയുള്ള മറ്റു പെണ്‍ കുട്ടികള്‍ക്കും സ്വൈര്യമായി ജീവിക്കാനുള്ള അവകാശം ഇല്ല എന്നാണോ?



PS : ചരിത്രവും രാഷ്ട്രിയ മുതലെടുപ്പുകളും വായിച്ചു തര്‍ക്കിക്കാന്‍ സമയവും സൌകര്യവും ഇല്ലാത്ത ഒരു "വെറും പെണ്ണിന്റെ" കാഴ്ച്ചപ്പാടാണിത് . ബുദ്ധിജീവികള്‍, social activists , please excuse.

Saturday, January 8, 2011

പുതുവര്‍ഷ സമ്മാനം


ഓഫീസില്‍ തിരക്കിട്ട് പണി ചെയ്തു തീര്‍ക്കുംബോഴാണ് നാട്ടിന്നു വല്യപ്പച്ചന്റെ കാള്‍.
വല്യപ്പച്ചന്‍ : ഹലോ സോണി അല്ലെ ?
ഞാന്‍ : അതേയ്, എന്തേ?
വല്യപ്പച്ചന്‍ : ആ നിനക്കൊരു പാര്‍സല്‍ ഉണ്ട്. നാളെ അപ്പച്ചനോട് വരാന്‍ പറ
ഞാന്‍ : പാര്‍സല്‍ ? എനിക്കോ? എന്താണ് നോക്കിയേ..ആരാ അയച്ചിരിക്കുനെ?
വല്യപ്പച്ചന്‍ : ആടി.. നിനക്ക് തന്നെയാ. പാണ്ടിപിള്ളിലെ ഏതോ ഒരു പെങ്കൊച്ചിനു കൂടെ ഉണ്ട്. എന്താ എന്ന് മനസിലാകുനില്ല, ബുക്കോ , എന്തോ ആണ്. നീ അപ്പച്ചനോട് വരാന്‍ പറ.
ഞാന്‍ : എനിക്കാരാണാവോ ഇപ്പൊ പാര്‍സല്‍ അയക്കാന്‍? ശരി, ഞങ്ങള്‍ വന്നുണ്ട് .അപ്പൊ വാങ്ങിക്കോളം.

ഇപ്പോഴും എഴുത്തും കുത്തുമൊക്കെ നാട്ടിലെ വിലാസത്തില്‍ തന്നെ ആയതു കൊണ്ട്, ഇതൊക്കെ വാങ്ങി ഞങ്ങളെ ഏല്‍പ്പിക്കുന്ന പണി ഞങ്ങള്‍ വല്യപ്പച്ചന്‍ എന്ന് വിളിക്കുന്ന അപ്പന്റെ ചേട്ടനാണ്. .ഞാന്‍ ആലോചിക്കുകയായിരുന്നു. ഇപ്പൊ ആരാണാവോ ഇങ്ങനെ ഒരു പാര്‍സല്‍ അയക്കാന്‍!!! വല്ല ആരാധകരും ആകും.... ഗൂഗിള്‍ ബസിലും ബ്ലോഗ്ഗിലും ഒക്കെ ആയി കുറെ പേര്‍ ഉണ്ടല്ലോ!! അതില്‍ ഏതെങ്കിലും ഒരു ആരാധകന്‍ !!! വല്ല ചോക്ലാട്ടോ മറ്റോ ആകും. പണി തിരക്കില്‍ അത് മറന്നു. രാത്രി വീട്ടില്‍ എത്തിയപ്പോ വീണ്ടും വിളി . ഇത്തവണ ചേച്ചിടെ വക അമ്മേടെ മൊബൈലില്‍. ആന്‍സര്‍ ചെയ്തത് സുഷമയും.

ചേച്ചി : സുഷമേണ ?
സുഷ് : അതേയ്, എന്തേ?
ചേച്ചി: ഒരു പാര്‍സല്‍ ഉണ്ടല്ലോ.. അപ്പച്ചന്‍ പറഞ്ഞിരുന്നോ?
സുഷ് : പാര്‍സല്‍ ? എനിക്കോ? എന്തുന്ന? ആരയച്ചതാ ?
ചേച്ചി : അതൊന്നും അറിയില്ല.. ഏതോ മാര്‍ക്കറ്റിംഗ് കമ്പനിന്ന,, പേപ്പര്‍ പോലെ ഉണ്ട്,..
സുഷ് : പേപ്പര്‍? സോണി ...... (അവള്‍ നീട്ടി എന്നെ വിളിച്ചു.). ഒരു പാര്‍സല്‍ വന്നിട്ടുണ്ടെന്ന്. പേപ്പര്‍ പോലെ എന്തോ ആണെന്ന പറയണേ.. ഇനി ചെക്ക്‌ എങ്ങാനും ആകുമോ?
(ഫീസ്‌ കൊടുക്കാന്‍ കോളെജിന്നു പറഞ്ഞെ പിന്നെ ഈ പെണ്ണ് ഇങ്ങനെയ.. എന്ത് കേട്ടാലും കാശ് ആണെന്നെ കേള്‍ക്കു. ) ഇനി ഫിഷേരീസ് നു ആയിരിക്കുമോ? ഫീ കന്‍സഷന്‍ ശരി ആയിട്ടുണ്ടാകും.
ചേച്ചി : ഇതതൊന്നുമല്ല .. വേറെ എന്തോ ആണ്..
സുഷ് : ഹും. ഞങ്ങള്‍ വരാനുണ്ട് ശനി ആഴ്ച. അപ്പൊ വാങ്ങാം

ഫോണ്‍ കട്ട്‌ ചെയ്തു ഞങള്‍ ആലോചിക്കാന്‍ തുടങ്ങി. ആരാണാവോ? ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുനില്ല. ചേച്ചി പറഞ്ഞ കമ്പനി അഡ്രസ്‌ ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തു നോക്കി. കിട്ടിയ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോ ആന്റി വൈറസ്‌ ചേട്ടന്‍ ഒരു വാണിംഗ് തന്നു. ഞാന്‍ കിട്ടിയ വാര്‍നിങ്ങിന്റെ ഡിസ്കണക്ട് ക്ലിക്ക് ചെയ്തു. ഏതോ ഒരു പേജിലേക്ക് നവിഗറ്റ് ചെയ്തു പോയി. എനിക്ക് പേടി ആകുന്നു. ലെറ്റര്‍ ബോംബിന്റെ ഒക്കെ കാലമല്ലേ...ഇനി വല്ല ശത്രുക്കളും ആകുമോ? ബോംബോ , കുടോത്രമോ മറ്റോ!!! എന്റെ തല കറങ്ങുന്നു. ചോക്കലേറ്റും ആരാധകരും ചെക്കും ഒക്കെ വേറെ എന്തൊക്കെയോ ആയി മാറുന്നു

പിന്നെ ഇക്കാര്യം മറന്നേ പോയി. ഇന്ന് നാട്ടില്‍ ചെന്നപ്പോ പതിവ് പോലെ വല്ല്യപ്പച്ചന്റെ വീട്ടില്‍ കയറി. ഇടിവെട്ടെല്‍ക്കുന്ന ഒരു ഫോണ്‍ ബില്ലും ഒരു പാര്‍സലും. ഞാന്‍ അതില്‍ തൊട്ടു നോക്കി. തടവി നോക്കി. എന്താ എന്ന് മനസിലാകുനില്ല. ആകാംഷയോടെ ഞാന്‍ പാര്‍സല്‍ തുറന്നു. വല്ല്യപ്പച്ചന്റെയും, വല്ല്യമ്മിച്ചിയുടെയും അമ്മേടേം , സുഷിന്റെം മുന്നില്‍ വച്ച്. ഒരു പാക്കറ്റ്. അതില്‍ എഴുതിയിരിക്കുന്നു.
"Your Requested Sample inside"
ഏതു സാമ്പിള്‍, എന്ത് സാമ്പിള്‍? ആകാംഷ വര്‍ദ്ധിച്ചു. ഞാന്‍ പാക്കറ്റ് തുറന്നു. ഭാഗ്യം.. കാര്‍ന്നംമാര്
മാത്രേ ഉള്ളു. അല്ലേല്‍ നാറിയെനെ. അതില്‍ വിസ്പേര്‍ അള്‍ട്ര ചോയ് സിന്റെ 2 സംപ്ലിളുകള്‍ .
എന്റെ ഫുള്‍ അഡ്രസ്സും മൈസുരെ മൊബൈല്‍ നമ്പറും വച്ച് ഇത് ചെയ്തത് ആരാണാവോ? ഞാന്‍ എപ്പോ റിക്വസ്റ്റ് ചെയ്തു? എന്ന് ചെയ്തു? ഒന്നും എനിക്കറിയില്ല. എന്തായാലും കിട്ടിയത് ലാഭം എന്ന് വച്ചിരിക്കുംബോഴാ അമ്മേടെ വക.
"കൊണ്ടേ കത്തിച്ചു കളയുന്നുണ്ടോ ? ജൈവായുധങ്ങളുടെ കാലമാ. ലാഭം കാണാന്‍ അവള്‍ കണ്ട സാധനം . "